)
ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമണം നടത്തിയെന്ന് ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ ശക്തമായി തിരിച്ചടി നൽകാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തുടുത്തുവിട്ടെന്നും ഇത് പ്രതിരോധിച്ചുവെന്നും 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങി. ഷെൽട്ടറുകളിൽ തുടരാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കനത്ത തിരിച്ചടി നൽകാനാണ് ഇസ്രയേൽ തയാറെടുക്കുന്നത്. ടെഹ്റാന്റെ ഹൃദയഭാഗത്ത് തന്നെ ശക്തമായ ആക്രമണം നടത്താനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. പ്രത്യാക്രമണത്തിൽ 'ടെഹ്റാൻ കുലുങ്ങു'മെന്നാണ് ഇസ്രയേൽ ധനകാര്യ മന്ത്രി സ്മോട്റിച്ച് നൽകിയ മുന്നറിയിപ്പ്. ഇറാന്റെ വെടിനിർത്തൽ കരാർ ലംഘനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ജനറൽ സ്റ്റാഫ് മേധാവി പറഞ്ഞു.
അതേസമയം ആോരപണം ഇറാൻ നിഷേധിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തിട്ടില്ലെന്ന് ഇറാനിയൻ സായുധ സേനാ ജനറൽ സ്റ്റാഫ് അബ്ദുൾറഹീം മൗസവി പറഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
മണിക്കൂറുകൾക്ക് മുൻപാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നത്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അമേരിക്കയാണ് മുന്നോട്ട് വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആവശ്യം ഇസ്രായേല്‍ അംഗീകരിക്കുകയായിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ ധാരണ സംബന്ധിച്ച് ഇറാനും സ്ഥിരീകരണം നടത്തിയിരുന്നു. വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് വരെ തങ്ങള്‍ ഇസ്രായേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട് എന്നും ഇറാന് വ്യക്തമാക്കി. പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നരയോടെ ആണ് വെടിനിര്‍ത്തല്‍ ധാരണ സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രസ്താവന വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.