Israel- Hamas War: ഇസ്രായേല്‍-ഹമാസ് യുദ്ധം; മുഴുവന്‍ ബന്ദികളെയും വിട്ടയച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് ഹമാസ്

ഒന്നര വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചുവടുവയ്പായിട്ടാണ് ഈ നിര്‍ദേശം വിലയിരുത്തപ്പെടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 18, 2025, 05:26 PM IST
  • ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പലസ്തീനീകളെയും വിട്ടയച്ചാല്‍ കൈവശമുള്ള മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ്.
  • നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും ഭാഗികമായൊരു സമാധാന കരാറിലൂടെ അവരുടെ രാഷ്ട്രീയ അജണ്ടകള്‍ മറയ്ക്കാനുള്ള ശ്രമത്തിലാണ്.
Israel- Hamas War: ഇസ്രായേല്‍-ഹമാസ് യുദ്ധം; മുഴുവന്‍ ബന്ദികളെയും വിട്ടയച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് ഹമാസ്

ഇസ്രായേല്‍-ഹമാസ് യുദ്ധം നിര്‍ണായക ഘട്ടത്തില്‍. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ തയ്യാറാണെന്ന് പലസ്തീന്‍ അറിയിച്ചു. ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പലസ്തീനീകളെയും വിട്ടയച്ചാല്‍ കൈവശമുള്ള മുഴുവന്‍ ബന്ദികളെയും വിട്ടയ്ക്കാമെന്ന് ഹമാസ്. ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യ വ്യാഴാഴ്ച ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുഭാഗത്തുനിന്നും ആളുകളെ പൂര്‍ണമായും വിട്ട് അയ്ക്കുന്നതല്ലാതെ ഒരിടക്കാല വെടിനിര്‍ത്തലിന് ഹമാസ് തയ്യാറല്ലെന്നും ഖലീല്‍ അല്‍ ഹയ വ്യക്തമാക്കിയത്. അതേസമയം ഒന്നര വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചുവടുവയ്പായിട്ടാണ് ഈ നിര്‍ദേശം വിലയിരുത്തപ്പെടുന്നത്.

ബന്ദികളെ വിട്ടയച്ച് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്രമായൊരു ചര്‍ച്ചയ്ക്ക് ഹമാസ് തയ്യാറാണ്. അതിന് ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പലസ്തീനികളെയും വിട്ടയയ്ക്കണമെന്നും ഹമാസ് നേതാവ് ആവശ്യപ്പെട്ടു. നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും ഭാഗികമായൊരു സമാധാന കരാറിലൂടെ അവരുടെ രാഷ്ട്രീയ അജണ്ടകള്‍ മറയ്ക്കാനുള്ള ശ്രമത്തിലാണ്. മുഴുവന്‍ ബന്ദികളും മരിച്ചാലും ഗാസയില്‍ യുദ്ധവും അതിക്രമവും പട്ടിണിയും വിതയ്ക്കാനാണ് അവരുടെ ശ്രമം. അതൊരിക്കലും അനുവദിച്ചുകൊടുക്കില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു.

ഹമാസും ഇസ്രയേലും ഒപ്പിട്ട സമാധാന കരാര്‍ ആദ്യഘട്ടം പൂര്‍ത്തിയായെങ്കിലും പിന്നീട് ഗാസയില്‍ വീണ്ടും ഇസ്രയേല്‍ യുദ്ധം തുടങ്ങിയിരുന്നു. മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ജനുവരി 19ന് നിലവില്‍ വന്ന വെടി നിര്‍ത്തല്‍ കരാര്‍ പ്രകാരം ഇതുവരെ 38 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. എന്നാല്‍ ബന്ദിമോചനം വൈകുന്നുവെന്നാരോപിച്ച് ഇസ്രയേല്‍ മാര്‍ച്ചില്‍ വീണ്ടും യുദ്ധം പുനരാരംഭിച്ചു. വിട്ടയയ്ക്കാനുള്ള 59 ഇസ്രയേലികളെയും മോചിപ്പിക്കാതെ ഇനി സൈനിക നടപടി നിര്‍ത്തിവെക്കില്ലെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ഗാസയില്‍ നിന്ന് ഹമാസിനെ പുറത്താക്കാനാണ് ഇസ്രായേലിന്റെ ശ്രമം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News