)
ടെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷം. ഇസ്രയേലിലെ നഗരങ്ങൾക്ക് മുകളിൽ കനത്ത മിസൈൽ വർഷം നടത്തി ഇറാൻ. ഇറാന്റെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി ആളുകൾക്ക് പരിക്കേറ്റു. ഇറാന്റെ പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളിൽ ഉൾപ്പെടെ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയിരുന്നു.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേൽ ഇറാന്റെ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിൽ ഒന്നായ ബുഷഹ്ർ പ്രവിശ്യയിലുള്ള പാർസ് റിഫൈനറിയും ഇസ്രയേൽ ആക്രമിച്ചിരുന്നു. അതേസമയം, ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലും തിരിച്ചടി തുടരുമെന്നാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.
ഇസ്രയേലിന്റെ രണ്ട് യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന അവകാശവാദത്തിന് പിന്നാലെ ഇപ്പോൾ മൂന്നാമത്തെ ഇസ്രയേൽ യുദ്ധവിമാനവും വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന വിവിധ രാജ്യങ്ങളുടെ പശ്ചിമേഷ്യയിലെ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.