)
യെമൻ തുറമുഖത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണത്തിന് വിധേയരായ എൽപിജി ടാങ്കറിലെ 27 ജീവനക്കാരെ ഹൂതികൾ പിടിച്ചുവച്ചതായും, പിന്നീട് വിട്ടയച്ചുവെന്നും പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി സ്ഥിരീകരിച്ചു. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള റാസ് ഇസ്സ തുറമുഖത്ത് സെപ്റ്റംബർ 17 ന് നങ്കൂരമിട്ടിരിക്കെ, കപ്പൽ ആക്രമിക്കപ്പെട്ടതായി നഖ്വി എക്സിലെ പോസ്റ്റിൽ കുറിച്ചു. എൽപിജി ടാങ്കറിലെ ജീവനക്കാരിൽ 24 പാക്കിസ്ഥാനികളും 2 ശ്രീലങ്കക്കാരും 1 നേപ്പാൾ പൌരനും ഉണ്ടായിരുന്നതായി നഖ്വി അറിയിച്ചു.ആക്രമണത്തിൽ ഒരു ടാങ്കർ പൊട്ടിതെറിച്ചതായും, തീ കെടുത്താൻ ജീവനക്കാർക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ALSO READ: പെൻഷനും അഴിമതിക്കും എതിരെ പ്രതിഷേധിച്ച് പെറുവിലെ ജെൻ സി
ആക്രമണത്തിനു ശേഷം കപ്പൽ പിന്നീട് ഹൂതികൾ തടഞ്ഞ് ജീവനക്കാരെ ബന്ദികളാക്കി, അവരെ ഇപ്പോൾ ഹൂതികൾ വിട്ടയച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു.ആഭ്യന്തര സെക്രട്ടറി ഖുറം ആഗയ്ക്കും മറ്റ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർക്കും, ഒമാനിലെ അംബാസഡർ നവീദ് ബൊഖാരിക്കും സംഘത്തിനും, സൗദി അറേബ്യയിലെ സഹപ്രവർത്തകർക്കും പൌരൻമാരുടെ മോചനത്തിന് കാരണമായ ഏകോപിത ശ്രമത്തിന് നഖ്വി നന്ദി പ്രകടിപ്പിച്ചു.
സെപ്റ്റംബർ 17 ന് യെമൻ തീരത്ത് വെച്ചാണ് ടാങ്കറിന് തീപിടിച്ചതെന്നും സംഭവത്തെക്കുറിച്ച് അറിഞ്ഞ പാകിസ്ഥാൻ എംബസികൾ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ തന്നെ യെമൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ എഫ്ഒ പറഞ്ഞിരുന്നു.ഗാസയിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ ആവർത്തിച്ച് ഹൂതിയെ ലക്ഷ്യമിടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.