ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന സ്‌ഫോടനത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടനം നടന്നത് ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐഇഡി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
Also Read: 'അവർ സ്വാതന്ത്യ സമരസേനാനികൾ'; പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക് മന്ത്രി
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. റിമോട്ട് കൺട്രോൾ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അതിൽ സൈനിക വാഹനം പൂർണ്ണമായും തകർന്നുവെന്നും ബലൂച് ലിബറേഷൻ ആർമി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശം വളരെക്കാലമായി ബലൂച് വിമതരുടെ പ്രവർത്തന കേന്ദ്രമാണ്. എന്നാൽ ആക്രമണത്തെക്കുറിച്ച് പാക് സൈന്യം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് തിരക്കേറും, അറിയാം ഇന്നത്തെ രാശിഫലം!
ബലൂച് ലിബറേഷൻ ആർമി ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ വർഷങ്ങളായി സായുധ പോരാട്ടം നടത്തിവരികയാണ്. കഴിഞ്ഞ കുറച്ചു കാലമായി പാകിസ്ഥാനിൽ തുടർച്ചയായി തീവ്രവാദ ആക്രമണങ്ങൾ നടക്കുന്നുമുണ്ട്. കഴിഞ്ഞ മാസം ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. അന്ന് ഏഴ് സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.