India-Pakistan Conflict: ഇന്ത്യ-പാക് സംഘർഷങ്ങൾ വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നേതാക്കൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ച് നോബൽ സമ്മാൻ നേതാവ് മലാല യൂസഫ്സായി.
Also Read: തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കുമുള്ള ഏക മാർഗം സമാധാനമാണ് എന്ന് കുറിച്ച മലാല യൂസഫ്സായി സംഘർഷങ്ങൾ കുറയ്ക്കുന്നതിനും, സാധാരണക്കാരെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനും, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളോട് ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.
സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു മലാല യൂസഫ്സായി ഇന്ത്യ പാക് സംഘർഷത്തിൽ പ്രതികരണം അറിയിച്ചിത്. വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ് എന്ന് തുടങ്ങുന്ന കുറിപ്പ് നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ് എന്ന് കുറിച്ചു കൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്. മലാലയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു...
Hatred and violence are our common enemies, not each other. I strongly urge leaders in India and Pakistan to take steps to de-escalate tensions, protect civilians — especially children — and unite against the forces of division.
I send my deepest condolences to the loved ones of…
— Malala Yousafzai (@Malala) May 7, 2025
Also Read: അതീവ ജാഗ്രതയിൽ രാജ്യം, 27 വിമാനത്താവളങ്ങൾ അടച്ചിടും; സർവകക്ഷി യോഗം തുടങ്ങി
ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൻ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വെറും തുടക്കം മാത്രമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. എല്ലാത്തിനും തയ്യാറായിരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.