)
പാക് അധീനകശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തിനെതിരെ പാക്കിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ 12 പേർ മരിച്ചു, 200 ൽ അധികം പേർക്ക് പരിക്ക്.
മൗലികാവകാശ നിഷേധത്തിനെതിരെ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധീനകശ്മീരില്‍ സെപ്റ്റംബർ 29 ന് പ്രതിക്ഷേധം ആരംഭിച്ചു. പാക്കിസ്ഥാനിലെ കശ്മീർ അഭയാർഥികൾക്ക് സംവരണം നൽകിയ 12 അസംബ്ലി സീറ്റ് നിർത്തുക തുടങ്ങി 38 ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. എഎസി മേഖലയിലുടനീളം അനിശ്ചിതകാല പണിമുടക്ക് ആംഭിച്ചതോടെയാണ് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. കൂടാതെ ഇൻ്റർനെറ്റ് ആക്സിസ് വിച്ഛേദിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാകാൻ കാരണമായി.
#BREAKING: 8 civilians have been killed and more than 100 injured in fresh unrest across Pakistan-Occupied Kashmir (PoK). Pakistani forces opened fire on protestors in Dhirkot, Bagh district, killing 4. Two more deaths were reported in Dadyal, Mirpur and Chamyati village near… pic.twitter.com/ZizklbbPcH
— Aditya Raj Kaul (@AdityaRajKaul) October 1, 2025
എഎസി ഉന്നയിക്കുന്ന ആവശ്യങ്ങൾ
പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്ന 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കണം.
സബ്സിഡി നിരക്കിലുള്ള ആട്ടയും, ന്യായമായ വൈദ്യുതി തീരുവയും നടപ്പിലാക്കണമെന്ന ആവശ്യം.
ദീർഘകാലമായി വൈകിപ്പിക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
മേഖലയിലുടനീളം ഇന്റർനെറ്റ്, ആശയവിനിമയ ഉപരോധങ്ങൾ തുടരുകയാണ്. പ്രതിഷേധങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ സർക്കാരും സൈന്യവും വെല്ലുവിളി നേരിടുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.