)
സൈപ്രസിലെ പരമോന്നത ബഹുമതിയായ ഗ്രാന്റ് ക്രോസ്സ് ഓഫ് ദി ഓര്‍ഡര്‍ മകാരിയോസ് 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. സൈപ്രസ് സന്ദര്‍ശന വേളയില്‍ ആയിരുന്നു ഇത്. സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡ്സ് നികോസിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചാണ് പുരസ്കാര ദാനം നടത്തിയത്. സൈപ്രസിലെ ആദ്യ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മകാരിയോസ് മൂന്നാമന്റെ ഓര്മക്കാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയും സൈപ്രസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരം നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ പുരസ്കാരം ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് കൂടി ഉള്ള ആദരവാണെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. വസുധൈവ കുടുംബകം എന്ന ദര്‍ശനത്തിന് കൂടി ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
1991 മുതല്‍ ആണ് പുരസ്കാരം നല്കിത്തുടങ്ങിയത്. സൈപ്രസ് രാജ്യത്തിനോ ലോകത്തിനോ നല്കുന്ന അസാധാരണ സംഭാവനകള്‍ ആണ് പുരസ്കാരത്തിനായി പരിഗണിക്കാറുള്ളത്. ഈ പുരസ്കാരം തന്നെ വിവിധ റാങ്കുകളില്‍ ആണ് നല്‍കാറുള്ളത്. നരേന്ദ്ര മോദിക്ക് ലഭിച്ചത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റാങ്കുള്ള പുരസ്കാരം ആണ്. ഇതിന് മുമ്പ് ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന പ്രണബ് മുഖര്‍ജിയ്ക്കും പുരസ്കാരം ലഭിച്ചിരുന്നു. അത് ആദ്യ റാങ്ക് ആയ ഗ്രാന്റ് കോളര്‍ പുരസ്കാരം ആയിരുന്നു. നരേന്ദ്ര മോദിയ്ക്ക് ലഭിച്ചത് ഗ്രാന്റ് ക്രോസ്സ് പുരസ്കാരം ആണ്.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി സൈപ്രസ് സന്ദര്‍ശിച്ചത്. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടുള്ള യാത്രക്കിടെ ആണിത്. എന്തായാലും രണ്ട് ദശകങ്ങള്‍ക്കിടെ സൈപ്രസ് സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തെ സ്വീകരിക്കാന്‍ സൈപ്രസ് പ്രസിഡന്റ് പ്രോട്ടോകോള്‍ പോലും മറികടന്നാണ് വിമാനത്താവളത്തില്‍ എത്തിയത്.
വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് നരേന്ദ്ര മോദിയും ക്രിസ്റ്റോഡൗലിഡ്സും തമ്മില്‍ ചര്‍ച്ച നടത്തി. രാജ്യത്തെ പ്രധാന കമ്പനികളിലെ സിഇഒമാരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി സൈപ്രസില്‍ എത്തിയത്. ഇവിടെ നിന്ന് ജി7 ഉച്ചകോടിയ്ക്കായി കാനഡയിലേക്കാണ് യാത്ര. അതിന് ശേഷം ക്രൊയേഷ്യകൂടി സന്ദര്‍ശിച്ചായിരിക്കും മടക്കം.
റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.