)
ഡെൻമാർക്കിലെ റഷ്യയുടെ ഡ്രോൺ അതിനിവേശത്തിന് മറുപടിയായി ബാൾട്ടിക് കടലിലെ സാന്നിധ്യം വർദ്ധിപ്പിക്കാൻ നാറ്റോ തയാറാകുന്നു. ഡെൻമാർക്കിലെ സൈനിക താവളങ്ങൾക്ക് സമീപം അജ്ഞാത ഡ്രോണുകൾ കണ്ടതായി സായുധ സേന അറിയിച്ചതിനെ തുടർന്നാണ് നടപടി.
ബാൾട്ടിക് കടൽ മേഖലയിലെ പുതിയ മൾട്ടി-ഡൊമെയ്ൻ പദ്ധതി പ്രകാരം നാറ്റോ കൂടുതൽ ജാഗരൂകരാകുമെന്ന് അറിയിച്ചു. രഹസ്യാന്വേഷണം, നിരീക്ഷണം, രഹസ്യാന്വേഷണ പ്ലാറ്റ്ഫോമുകൾ, വ്യോമ പ്രതിരോധ ഫ്രിഗേറ്റ് എന്നിവയാണ് മൾട്ടി-ഡൊമെയ്നിൽ ഉൾപ്പെടുന്നത്. നാറ്റോയുടെ "ബാൾട്ടിക് സെൻട്രി" ദൗത്യത്തിന് മൾട്ടി-ഡൊമെയ്ൻ കൂടുതൽ കരുത്ത് പകരും. ദൗത്യത്തിൻ്റെ ഭാഗമായി ഫ്രിഗേറ്റുകൾ, പട്രോളിംഗ് വിമാനങ്ങൾ, നാവിക ഡ്രോണുകൾ എന്നിവ നാറ്റോ രാജ്യങ്ങൾ വിന്യസിച്ചിട്ടുണ്ട്.
ALSO READ: രണ്ടര വർഷത്തിനുശേഷം തുർക്കിയിലേക്കുള്ള എണ്ണ കയറ്റുമതി ഇറാഖ് പുനരാരംഭിച്ചു
നോർഡിക് മേഖലയിലെ കോപ്പൻഹേഗൻ വിമാനത്താവളത്തിൻ്റെ വ്യോമാതിർത്തിയിൽ നിരവധി വലിയ ഡ്രോണുകൾ കണ്ടെത്തിയതിനാൽ മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. സിവിലിയൻ, സൈനിക താവളങ്ങൾ ഉൾപ്പെടെ അഞ്ച് ഡാനിഷ് വിമാനത്താവളങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ താൽക്കാലികമായി അടച്ചു.
പോളിഷ് വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോൺ കടന്നുകയറ്റം നടത്തിയതിന് മറുപടിയായി യൂറോപ്പിന്റെ കിഴക്കൻ ഭാഗത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സഖ്യം ഈ മാസം " കിഴക്കൻ സെൻട്രി " ദൗത്യവും ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.