Pakistan Defence Minister: ഉചിതമായ മറുപടി നൽകും, സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി പാക് പ്രതിരോധ മന്ത്രി

ഇന്ത്യയുടെ നടപടികളിൽ പ്രതിഷേധം അറിയിച്ച് പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ രം​ഗത്ത് വന്നിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 08:31 AM IST
  • പാകിസ്ഥാന് ഈ ഭീകരാക്രമണത്തിൽ പങ്കുണ്ട് എന്നതിന് എന്ത് തെളിവാണുള്ളതെന്നും പ്രതിരോധ മന്ത്രി ചോദിച്ചു.
  • കൂടാതെ ഭീകരവാദത്തെ വലിയ ഇരകളിൽ ഒന്ന് പാകിസ്ഥാനാണെന്നും ഇന്ത്യയാണ് ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യമെന്നും പാക് ക്വാജ ആസിഫ് കുറ്റപ്പെടുത്തി.
Pakistan Defence Minister: ഉചിതമായ മറുപടി നൽകും, സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി പാക് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ കടുത്ത നടപടികൾക്കെതിരെ ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ്. പാക് സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്നും ആസിഫ് പറ‍ഞ്ഞു. പാകിസ്ഥാന് ഈ ഭീകരാക്രമണത്തിൽ പങ്കുണ്ട് എന്നതിന് എന്ത് തെളിവാണുള്ളതെന്നും പ്രതിരോധ മന്ത്രി ചോദിച്ചു. കൂടാതെ ഭീകരവാദത്തെ വലിയ ഇരകളിൽ ഒന്ന് പാകിസ്ഥാനാണെന്നും ഇന്ത്യയാണ് ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യമെന്നും പാക് ക്വാജ ആസിഫ് കുറ്റപ്പെടുത്തി. 

അതിനിടെ ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ചേരും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. 

Also Read: Pahalgam Terror Attack: പഹല്‍ഗാം ഭീകരാക്രമണം; രാജ്യമെങ്ങും കനത്ത ജാ​ഗ്രത, പ്രതിരോധമന്ത്രി അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന്

ഇന്ത്യ-പാക് യുദ്ധങ്ങളുണ്ടായപ്പോൾ പോലും റദ്ദാക്കാത്ത സിന്ധു നദീ ജല കാരാർ ഇന്ത്യ മരവിപ്പിച്ചത് പാകിസ്ഥാന് കനത്ത വെല്ലുവിളിയായി. പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ ഇതിനെതിരെ രം​ഗത്ത് വന്നിരുന്നു. കൂടാതെ മറ്റ് കടുത്ത നടപടികളും ഇന്ത്യ സ്വീകരിച്ചു. അട്ടാരിയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വിസ റദ്ദാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ സമിതി യോ​ഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്.

പാകിസ്ഥാൻ പൗരന്മാർക്ക് ഇനി വിസ നൽകില്ലെന്നും തീരുമാനിച്ചു. സാർക് വിസ എക്സ്റ്റൻഷൻ പദ്ധതി പ്രകാരം വിസ ലഭിച്ച എല്ലാ പാകിസ്ഥാൻകാരുടെയും വിസ റദ്ദാക്കി. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോ​ഗസ്ഥർക്ക് രാജ്യം വിടാൻ ഒരാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ പാകിസ്ഥാൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോ​ഗസ്ഥരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി കുറയ്ക്കാനും തീരുമാനിച്ചു.

പാകിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ തീരുമാനം. പാകിസ്ഥാൻ പ്രതിരോധ ഉദ്യോ​ഗസ്ഥരെ ഇന്ത്യ പുറത്താക്കും. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News