കറാച്ചി: ആക്രമണം നടത്തിയാൽ ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്ന് പാകിസ്ഥാൻ. പാകിസ്ഥാന്റെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നാണ് ലഭിക്കുന്ന വിവരമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത്തരത്തിൽ പാകിസ്ഥാന് നേരെ ആക്രമണമുണ്ടായാൽ ഇന്ത്യ അതിന് മറുപടി നൽകേണ്ടി വരുമെന്ന് ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ കടുത്ത നടപടികൾക്കെതിരെ ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക് സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്നും ആസിഫ് പറഞ്ഞു. പാകിസ്ഥാന് ഈ ഭീകരാക്രമണത്തിൽ പങ്കുണ്ട് എന്നതിന് എന്ത് തെളിവാണുള്ളതെന്നും പ്രതിരോധ മന്ത്രി ചോദിച്ചു. കൂടാതെ ഭീകരവാദത്തെ വലിയ ഇരകളിൽ ഒന്ന് പാകിസ്ഥാനാണെന്നും ഇന്ത്യയാണ് ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യമെന്നും പാക് ക്വാജ ആസിഫ് കുറ്റപ്പെടുത്തി.
അതേസമയം ബൈസരൺ വാലി വിനോദ സഞ്ചാരത്തിന് തുറന്ന് നൽകിയത് പ്രദേശിക സുരക്ഷാ ഏജൻസികളെ അറിയിച്ചിരുന്നില്ലെന്ന് കേന്ദ്ര സർക്കാർ സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. സുരക്ഷാ ഏജൻസികളുടെ അറിവോടെയല്ല വിനോദ സഞ്ചാരികൾക്കായി ബൈസരൺ താഴ്വര തുറന്നുകൊടുത്തതെന്ന് കേന്ദ്രസർക്കാർ സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
അമർനാഥ് യാത്രയ്ക്കായും വിനോദ സഞ്ചാരികൾക്കായും സാധാരണ ജൂൺ മാസത്തിലാണ് ബൈസരൺ വാലി തുറന്നുകൊടുക്കുന്നത്. ഇക്കാരണത്താലാണ് സുരക്ഷാവീഴ്ചയുണ്ടായോ എന്ന ചോദ്യം ഉയർന്നത്. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.