വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരുനോക്കുകാണാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് വിശ്വാസികളുടെ പ്രവാഹം. പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ വിശ്വാസികളുടെ വൻ തിരക്കാണ്. നാല് പ്രവേശന കവാടങ്ങളിലൂടെയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് വിശ്വാസികളെ കടത്തിവിടുന്നത്.
ആളുകളുടെ എണ്ണം നിയന്ത്രണാധീതമായതോടെ ഇന്നലെ അർധരാത്രിക്ക് ശേഷവും പൊതുദർശനം നടത്തി. ജനസാഗരമാണ് മാർപ്പാപ്പയെ കാണാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിയത്. പൊതുദർശനത്തിന്റെ രണ്ടാം ദിവസവും വലിയ തിരക്കാണുണ്ടായത്. ചൂടും വെയിലും മറന്ന് ജനസാഗരമാണ് മാർപ്പാപ്പയെ കാണാനെത്തിയത്.
വെള്ളിയാഴ്ച രാത്രി പൊതുദർശനം കഴിഞ്ഞ് പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം പാപ്പയുടെ ശവമഞ്ചം സീൽ ചെയ്യും. വത്തിക്കാനിലെ വസതിയിൽ വച്ചാണ് 88-ാം വയസിൽ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങിയത്. ആഗോള കത്തോലിക്കാ സഭയെ 11 വർഷം നയിച്ചാണ് ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങിയത്. കത്തോലിക്കാ സഭയുടെ 266-ാമത്തെ മാർപ്പാപ്പയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.