)
നാറ്റോയിലേക്കുള്ള യുക്രൈൻറെ അംഗത്വം നിരസിക്കുന്നുവെന്ന് വീണ്ടും ആവർത്തിച്ച് റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ. യുക്രൈനിലുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വിദേശ വിന്യാസം നാശത്തിൽ കലാശിക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. വ്ളാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ യുക്രൈനുമായി ഒരു കരാറിലെത്തുക അസാധ്യമാണെന്ന് പുടിൻ പറഞ്ഞതായി യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
രണ്ട് രാജ്യങ്ങളും കരാർ രൂപീകരിക്കാൻ തയാറായാൽ അത് നടപ്പിലാക്കാനുള്ള റഷ്യയുടെ സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. വ്യാഴാഴ്ച യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണും ചേർന്ന സമാധാന ഉടമ്പടിക്ക് ശേഷം യുക്രൈനിന് സുരക്ഷ ഉറപ്പാക്കാൻ 26 യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് പുടിൻറെ പരാമർശം.
ALSO READ: വീണ്ടും നിലപാട് മാറ്റി ട്രംപ്; 'നരേന്ദ്ര മോദി മഹാൻ, എപ്പോഴും സൗഹൃദമുണ്ട്'
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനിൽ സൈനികരെ വിന്യസിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചില്ല, പകരം വെടിനിർത്തലിന് ശേഷമോ, സമാധാന കരാറുണ്ടായാലോ സൈനികരെ അന്താരാഷ്ട്ര സമാധാന സേനാംഗങ്ങളായി അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സേനകൾ പോരാട്ടത്തിൽ പങ്കെടുക്കില്ല, പകരം ഇരു രാജ്യങ്ങളും കരാറിലെത്തിയ ശേഷം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സമാധാനം നിലനിർത്തുകയും ചെയ്യും. കരാറിനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ച പുടിൻ സുരക്ഷ യുക്രൈന് മാത്രമാകരുത്, റഷ്യയ്ക്കും സുരക്ഷ ആവശ്യമാണെന്നും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.