)
പാകിസ്ഥാന്റെ ഭീകര പട്ടികയിൽ ബോളിവുഡ് താരം സൽമാൻ ഖാനും. ഇതിന് കാരണം സൽമാൻ ഖാൻ ഒരു പരിപാടിയിൽ നടത്തിയ പ്രസംഗമാണ് എന്നാണ് റിപ്പോർട്ട്.
ബലൂചിസ്ഥാനേയും പാകിസ്ഥാനേയും റിയാദ് ഫോറത്തിൽ നടന്ന പ്രസംഗത്തിനിടെ സൽമാൻ രണ്ടായി പറഞ്ഞതാണ് ഈ നടപടിക്ക് കാരണം. അതിനു പിന്നാലെയാണ് സൽമാൻ ഖാനെ ഭീകര പട്ടികയിൽ പാകിസ്ഥാൻ ഉൾപ്പെടുത്തിയത്. സൗദി അറേബ്യയിലെ റിയാദിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സിനിമകളുടെ ആഗോളതലത്തിലെ സ്വീകാര്യതയെപ്പറ്റി പറഞ്ഞപ്പോൾ ബലൂചിസ്ഥാനേയും പാകിസ്ഥാനേയും വെവ്വേറെ എടുത്തു പറഞ്ഞതാണ് സൽമാൻ ഖാന് പണി ആയത്. സൽമാനെതിരെ 1997 ലെ ഭീകരവിരുദ്ധ നിയമത്തിലെ നാലാമത്തെ ഷെഡ്യൂൾ അനുസരിച്ചാണ് നടപടി എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 26 ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഒരു ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഈ വിജ്ഞാപനം അനുസരിച്ച് സൽമാൻ ഖാന്റെ പ്രവർത്തനങ്ങൾ അവരുടെ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കും. എന്നാൽ സൽമാൻ ഖാന്റെ പ്രസംഗത്തെ ബലൂചിസ്ഥാനിലുള്ള ചിലർ പ്രശംസിക്കുകയും ചെയ്തിരുന്നു എന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.