)
ബാങ്കോക്ക്: മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ച് തായ്ലാന്ഡും കംബോഡിയയും തമ്മില്‍ പ്രത്യക്ഷ ആക്രമണം. അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സായുധ ആക്രമണത്തിലേക്ക് കടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വിച്ഛേദിക്കപ്പെട്ടു. ആക്രമണത്തില്‍ തായ്ലാന്ഡില് നാല് സാധാരണ പൗരന്മാര് കൊല്ലപ്പെട്ടു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
അതിര്‍ത്തിയിലെ പുരാതന ക്ഷേത്രങ്ങളുടെ അവകാശം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം. താ മ്യുവെന്, താ മോവന്‍ തോം എന്നീ ക്ഷേത്രത്തങ്ങള്ക്ക് സമീപത്താണ് ജൂലായ് 24 വ്യാഴാഴ്ച രാവിലെ ആക്രമണം ഉണ്ടായത്. കംബോഡിയന്‍ സൈന്യമാണ് ആദ്യം ആക്രമണം തുടങ്ങിയത് എന്നാണ് തായ് സൈന്യത്തിന്റെ വാദം. എന്നാല്‍ തങ്ങളുടെ രാജ്യാതിര്‍ത്തി സംരക്ഷിക്കുക മാത്രമാണ് ചെയ്തത് എന്ന് കംബോഡിയയും വിശദീകരിച്ചു.
എന്നാല്‍ തായ്ലാന്ഡ് തങ്ങള്‍ക്ക് നേരെ ക്രൂരവും നിയമവിരുദ്ധവും ആയ സൈനികാക്രമണം ആണ് നടത്തുന്നത് എന്ന വാദമാണ് കംബോഡിയ ഉന്നയിക്കുന്നത്. തായ് ഫൈറ്റര്‍ ജെറ്റുകള്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയില്‍ വലിയതോതില്‍ ബോംബിങ് നടത്തിയതായും കംബോഡിയ ആരോപിച്ചു. ഇതിനിടെ തായ്ലാന്‍ഡിലെ ആശുപത്രി കംബോഡിയ ആക്രമിച്ചതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
യുദ്ധസാഹചര്യത്തില്‍ തായ്ലാന്ഡ് അവരുടെ എല്ലാ അതിര്‍ത്തികളും അടച്ചു. തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് കംബോഡിയ വിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷം തുടങ്ങി നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. രണ്ട് രാജ്യങ്ങളും അംബാസഡര്‍മാരെ പുറത്താക്കി. ഇതിനിടെ തായ്ലാന്ഡ് കംബോഡിയയില്‍ എഫ്-16 യുദ്ധവിമാനം വിന്യസിച്ചു എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.