)
വാഷിങ്ടൺ: വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് എത്തിച്ച് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. തീരുവ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
ഈ തീരുവ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ചു മരുന്നുല്പാദനം ചെയ്യുന്ന കമ്പനികൾക്ക് ബാധകമല്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീരുവയുടെ ആഘാതം വരുന്നത് ബ്രാൻഡഡ്, പേറ്റൻഡഡ് മരുന്നുകൾക്കാണ്. മരുന്നുകൾക്ക് പുറമേ ഹെവി ട്രക്കുകൾക്ക് 25 ശതമാനം, അടുക്കള കാബിനറ്റുകൾക്കും, ബാത്ത്റൂം വാനിറ്റികൾക്കും 50% നികുതിയും അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനം തീരുവയുമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെ ഒട്ടാകെ ഉലയ്ക്കുമെന്നും വ്യാപാരയുദ്ധം പുതിയതലത്തിലേക്ക് കടക്കുമെന്നുമാണ് വിലയിരുത്തുനത്. എന്നാൽ മരുന്നുകൾക്കുമേൽ നിലവിൽ പ്രഖ്യാപിച്ചത് ചെറിയ’ തീരുവ മാത്രമാണെന്നും ഇത് പിന്നീട് 150 ശതമാനത്തിലേക്കും ശേഷം 250 ശതമാനത്തിലേക്കും ഉയർത്തുമെനും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയിലേക്കുള്ള റോബോട്ടിക്സ്, വ്യവസായിക മെഷീനറികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിക്കുമേൽ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് മരുന്നുകൾക്ക് ഉൾപ്പെടെ ട്രംപ് ഉയർന്ന താരിഫ് ചുമത്തിയത്. അന്വേഷണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ്. അന്വേഷണ റിപ്പോർട്ട് പ്രതികൂലമെങ്കിൽ ഇവയും കനത്ത തീരുവ നേരിടേണ്ടി വരും. ഇതിൽ എൻ95 മാസ്ക്, കൈയുറകൾ, സർജിക്കൽ മാസ്ക്, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടും.
മരുന്നിന് 100 ശതമാനം തീരുവ ഏർപ്പെടുത്തുന്നതിൽ വൻ ആഘാതം ഏൽക്കുന്നത് ഇന്ത്യക്ക് തന്നെയാണ്. ഇന്ത്യയ്ക്ക് പുറമെ യൂറോപ്യൻ യൂണിയൻ, കാനഡ എന്നീ രാജ്യങ്ങൾക്കും ഇതൊരു തിരിച്ചടിയാകും. കണക്കനുസരിച്ചു നിലവിൽ യുസിലേക്ക് ഏറ്റവുമധികം മരുന്നുകൾ കയറ്റി അയക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ മൊത്തം മരുന്നു കയറ്റുമതിയിൽ 31 ശതമാനവും അമേരിക്കയുമായാണ്. ഇന്ത്യൻ മരുന്നു നിർമാണ കമ്പനികളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സും അമേരിക്ക തന്നെയാണ്. യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം വാണിജ്യ ഉൽപന്ന കയറ്റുമതിയിൽ 11 ശതമാനവും മരുന്നുകളാണ് എന്നതാണ് സത്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.