)
ഗസ: ഗസയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഖത്തറും വ്യക്തമാക്കി. ആവശ്യമായി വന്നാൽ, വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഈജിപ്തിലേക്ക് പോകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
കരാറിന്റെ ആദ്യഭാഗം നടപ്പാകുന്നതിലൂടെ ആക്രമണം അവസാനിപ്പിച്ച് ഇസ്രയേലി സൈന്യം പിൻവാങ്ങൽ മേഖലയിലേക്ക് മാറും. കരാറിന്റെ ആദ്യപടി ഇരുപക്ഷത്തും ബന്ദികളാക്കി വച്ച ആളുകളെ വിട്ടയക്കുക, ഗസയിലേക്ക് സഹായം കടത്തിവിടുക എന്നിവയാണ്.
അറബ് ഇസ്ലാമിക ലോകത്തിന് ഇത് മഹത്തായ ദിനമാണെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. ശക്തവും നീണ്ടുനിൽക്കുന്നതുമായ സമാധാനം മേഖലയിൽ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറിനും ഈജിപ്തിനും തുർക്കിക്കും മധ്യസ്ഥത വഹിച്ചതിന് ട്രംപ് നന്ദി അറിയിച്ചു.
ഇരുപക്ഷത്തും ഉള്ളവരെ ഒരുപോലെ പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേലും ഹമാസും സമാധാന പദ്ധതിയുടെ ആദ്യഭാഗം അംഗീകരിച്ചതായി ഖത്തർ ഔദ്യോഗിക വക്കാവ് മജേദ് അൽ അൻസാരിയും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.