)
വാഷിങ്ടൺ: വീണ്ടും തീരുവ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. യുഎസും അവർക്കും ഇടയിലുള്ള "വ്യാപാര കമ്മി" ഇല്ലാതാക്കാൻ ആവശ്യമായതിനേക്കാൾ "വളരെ കുറവാണ്" എന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.
Trump announces tariffs for 14 nations, including allies Japan, South Korea
— ANI Digital (@ani_digital) July 8, 2025
Read @ANI Story | https://t.co/yafVVjQice#DonaldTrump #US #tariffs #SouthKorea #Japan #Myanmar #Bangladesh #Thailand pic.twitter.com/iWdJkwgeB5
ഇതിന് മണിക്കൂറുകൾക്ക് ശേഷം വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി മ്യാൻമർ, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാക്കിസ്ഥാൻ, മലേഷ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ബോസ്നിയ, ബംഗ്ലാദേശ്, സെർബിയ, കംബോഡിയ, തായ്ലൻഡ് എന്നീ പന്ത്രണ്ട് രാജ്യങ്ങൾക്ക് കൂടി ട്രംപ് തീരുവ കുത്തനെ ചുമത്തി.
ട്രൂത്ത് സോഷ്യലിലെ പതിനാല് രാജ്യങ്ങളിലെ നേതാക്കൾക്ക് ട്രംപ് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതികാരമായി അവർ സ്വന്തം ഇറക്കുമതി നികുതി വർദ്ധിപ്പിച്ചാൽ ട്രംപ് ഭരണകൂടം കൂടുതൽ താരിഫ് ഉയർത്തുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അവരുമായി കാര്യമായ വ്യാപാര കമ്മി ഉണ്ടെങ്കിലും വ്യാപാരം തുടരാൻ യുഎസ് തയ്യാറാണെന്നും എന്നാൽ അത് കൂടുതൽ ന്യായവും സന്തുലിതവുമായ വ്യാപാരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഈ താരിഫ് സ്ലാബുകൾ ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ അതത് രാജ്യങ്ങളുടെ പ്രതിനിധികൾക്ക് കത്തുകൾ അയച്ചുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത പ്രകാരം താരിഫുകൾ ഇപ്രകാരമായിരിക്കുമെന്നാണ് റിപ്പോർട്ട്. അതായത് ദക്ഷിണ കൊറിയയ്ക്ക് 25% തീരുവ, ജപ്പാന് 25% തീരുവ, മ്യാൻമറിന് 40% തീരുവ, ലാവോസിന് 40% തീരുവ, ദക്ഷിണാഫ്രിക്കയ്ക്ക് 30% തീരുവ, കസാക്കിസ്ഥാനിൽ 25% താരിഫ്, മലേഷ്യയ്ക്ക് 25% തീരുവ, ടുണീഷ്യയ്ക്ക് 25% തീരുവ, ഇന്തോനേഷ്യയ്ക്ക് 32% തീരുവ, ബോസ്നിയയ്ക്കും ഹെർസഗോവിനയ്ക്കും 30% തീരുവ, ബംഗ്ലാദേശിന് 35% തീരുവ, സെർബിയയ്ക്ക് 35% തീരുവ, കംബോഡിയയ്ക്ക് 36% തീരുവ, തായ്ലൻഡിന് 36% തീരുവ എന്നിങ്ങനെയാണ്.
അതുപോലെ യൂറോപ്യൻ യൂണിയനുമായും ഇന്ത്യയുമായും മറ്റ് വ്യാപാര പങ്കാളികളുമായും വ്യാപാരത്തിൽ ട്രംപിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയുമായി കൂടുതൽ കർശനമായ ചർച്ചകൾ നടക്കാനിരിക്കുന്നതിനാൽ ആ രാജ്യത്ത് നിന്നുള്ള ഇറക്കുമതിക്ക് 55% നികുതി ചുമത്തുമെന്നും റിപ്പോർട്ടുണ്ട്. പുതിയ താരിഫ് നിരക്കുകൾ ഏർപ്പെടുത്താനുള്ള തന്റെ തീരുമാനത്തെ അറിയിച്ചു കൊണ്ട് 14 രാജ്യങ്ങളിലെ നേതാക്കൾക്ക് അയച്ച കത്തുകളുടെ സ്ക്രീൻഷോട്ടുകളും ട്രംപ് പങ്കിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.