China Rejects US Tariff Blackmail : ട്രംപിന്റെ 50 ശതമാനം തീരുവ; ഭീഷണിക്ക് വഴങ്ങില്ല,അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ചൈനീസ് മന്ത്രാലയം

അമേരിക്കയുടെ താരിഫ് ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് ചൈന.

Written by - Zee Malayalam News Desk | Last Updated : Apr 8, 2025, 05:09 PM IST
  • യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി പിന്‍വലിക്കാന്‍ ട്രംപ് ബീജിംഗിന് ഒരു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
  • ഏപ്രില്‍ 9 മുതല്‍ പുതിയ 50% താരിഫ് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് .
  • യുഎസിനെതിരെ കനത്ത തിരച്ചടി നല്‍കുമെന്നും ചൈന.
China Rejects US Tariff Blackmail : ട്രംപിന്റെ 50 ശതമാനം തീരുവ; ഭീഷണിക്ക് വഴങ്ങില്ല,അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ചൈനീസ് മന്ത്രാലയം

അമേരിക്കയുടെ താരിഫ് ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ചൈന. അമേരിക്കക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നും, യുഎസ് സ്വന്തം വഴിക്ക് പോകണമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. അല്ലെങ്കില്‍ കനത്ത തിരച്ചടി നല്‍കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

Add Zee News as a Preferred Source

ചൈനയ്ക്കെതിരായ എല്ലാ തെറ്റായ നയങ്ങളും ,താരിഫ് നടപടികളും റദ്ദാക്കാന്‍ ചൈനീസ് മന്ത്രാലയം യുഎസിനോട് ആവശ്യപ്പെട്ടു. അതെസമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തിയാല്‍ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. 

അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചൈന ചുമത്തിയിരുന്നു. അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

എന്നാല്‍ യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി പിന്‍വലിക്കാന്‍ ട്രംപ് ബീജിംഗിന് ഒരു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ചൈന പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ പുതിയ 50% താരിഫ് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു. 

എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപര യുദ്ധം ശക്തമായത്. യു.എസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂവെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. അതേസമയം പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന്  യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News