)
വാഷിംഗ്ടൺ: ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് യുദ്ധകാര്യ വകുപ്പിന് ട്രംപ് നിർദ്ദേശം നൽകി. 30 വർഷമായി നിലനിന്നിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ നിർദ്ദേശം. 1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയമാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
ചില രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനുള്ള മറുപടിയാണിതെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളേക്കാൾ ആണവായുധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്നും അതിന് ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ട്രംപ് വ്യക്തമാക്കുന്നു.
അതേസമയം ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിലെ ബുസാനിൽ വെച്ച് ട്രംപ് കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചക്ക് മണിക്കൂറുകൾക്ക് മുൻപാണ് ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പരീക്ഷണ സ്ഥലങ്ങളെയും സമയക്രമങ്ങളും അറിയിക്കുന്നതിനായി പ്രതിരോധ ഉദ്യോഗസ്ഥർ ഉടൻ തന്നെ മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.