)
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച യൂട്ട സർവകലാശാലയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേയായിരുന്നു സംഭവം. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകൻ കൂടിയാണ് 31കാരനായ ചാർലി കിർക്ക്.
ഡൊണാൾഡ് ട്രംപാണ് സമൂഹമാധ്യമങ്ങളിലൂടെ ചാർലി കിർക്കിന്റെ മരണവാർത്ത പുറത്തുവിട്ടത്. ചാർലിയേക്കാൾ നന്നായി അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ മറ്റാർക്കും മനസ്സിലാക്കാനായിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിയുതിർത്ത ആളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് വിവരം.
The subject for the horrific shooting today that took the life of Charlie Kirk is now in custody. Thank you to the local and state authorities in Utah for your partnership with @fbi.
— FBI Director Kash Patel (@FBIDirectorKash) September 10, 2025
We will provide updates when able.
The subject in custody has been released after an interrogation by law enforcement. Our investigation continues and we will continue to release information in interest of transparency https://t.co/YXsG6YpFR5
— FBI Director Kash Patel (@FBIDirectorKash) September 10, 2025
സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളല്ല പ്രതിയെന്ന് പോലീസ് അറിയിച്ചു. യൂട്ട വാലി സർവകലാശാലയിലെ ചടങ്ങിൽ സംസാരിക്കുന്ന ചാർലി കിർക്കിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വെടിയൊച്ച മുഴങ്ങുന്നതും ഇതിന് പിന്നാലെ കഴുത്തിന് ഇടതുവശത്തുകൂടെ ചോര ഒഴുകുന്നതുമാണ് ചടങ്ങിലുണ്ടായിരുന്നവർ കണ്ടത്. 18-ാം വയസിൽ 2012ലാണ് ചാർലി കിർക്കും വില്യം മോൺഡ്ഗോമെരിയും ചേർന്ന് ടേണിങ് പോയിന്റ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.