)
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് കടന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ. 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് പിന്നാലെയാണ് ബിൽ സെനറ്റിൽ പാസായത്. 51 വോട്ടിനാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായത്. ഇനി ബിൽ ജനപ്രതിനിധി സഭയിലേക്കാണ് പോകുന്നത്. ഇവിടെ ബില്ലിന് ശക്തമായ വെല്ലുവിളി നേരിട്ടേക്കാം. മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തു. ഇതോടെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വോട്ടാണ് ടൈ ബ്രേക്കറായത്.
സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കുക, ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കുക എന്നിവ ഉദ്ദേശിച്ചാണ് ട്രംപ് ബിൽ അവതരിപ്പിച്ചത്. ഏകദേശം 1000 പേജുള്ള നിയമനിർമാണത്തിൽ സെനറ്റർമാർ നിരവധി ഭേദഗതികൾ ആവശ്യപ്പെടുകയും ചർച്ച നടത്തുകയും ചെയ്തു. ഇതോടെയാണ് വോട്ടെടുപ്പ് 18 മണിക്കൂർ നീണ്ടത്. സൈനിക ചെലവ് വർധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക എന്നിവയും ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഡെമോക്രാറ്റ് അംഗങ്ങളുടെ എതിർപ്പിന് കടന്നാണ് ട്രംപ് വിജയം കൈവരിച്ചത്. സെനറ്റിൽ ആകെ 100 അംഗങ്ങളാണുള്ളത്. ഇതിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 അംഗങ്ങളും ഡെമോക്രാറ്റിക് പാർട്ടിക്ക് 45 അംഗങ്ങളുമാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.