ചന്ദ്രനെ തൊടാനും അടുത്ത് കാണാനും ആ​ഗ്രഹിക്കാത്തവർ ഉണ്ടോ...? കുഞ്ഞായിരിക്കുമ്പോൾ പലരും ആവശ്യപ്പെട്ടതായിരിക്കും "എനിക്ക് ചന്ദ്രനെ പിടിച്ചു തരുമോ"യെന്ന്. ആ സ്വപ്നത്തെ നേരിൽ കണ്ട സന്തോഷത്തിലാണ് ഇന്നലെ തലസ്ഥാനന​ഗരി.

';


പ്രായഭേദമന്യേ ഇന്നലെ കനകക്കുന്നിൽ ചന്ദ്രനെ കാണാനെത്തിയവരെല്ലാം ഒരു കൊച്ചുകുഞ്ഞിനെ പോലെയാണ് ആ വിസ്മയത്തെ നോക്കിയത്.

';


കൈയ്യകലത്തിൽ എത്തിയ ചന്ദ്രനെ ക്യാമറകളിൽ പകർത്തിയും ഒപ്പം സെൽഫിയെടുത്തും ഇന്നലത്തെ സായാഹ്നം കടന്നു പോകുമ്പോൾ 'മ്യൂസിയം ഓഫ് ദ മൂൺ'ന് വലിയ വരവേൽപ്പാണ് തലസ്ഥാനന​ഗരി നൽകിയത്.

';


ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം എന്ന ഇൻസ്റ്റലേഷൻ കലാകാരൻ സൃഷ്ടിച്ച ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ഈ വിസ്മയത്തിന് പിന്നിൽ. ‌

';


ജനുവരി 15ന് തോന്നയ്ക്കലിൽ ആരംഭിക്കാൻ പോകുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഒരു സൂചന മാത്രമാണ് ഈ പ്രദർശനം.

';


ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ കോർത്തിണക്കി 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത്.

';


അമേരിക്കയിലെ അസ്‌ട്രോളജി സയൻസ് സെന്ററിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. ഇരുപതു വർഷത്തിന്റെ പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇത് പ്രർശിപ്പിച്ചു കഴിഞ്ഞു.

';


കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും പ്രദർശനമാണ് കനകക്കുന്നിൽ നടന്നത്. ഇന്ത്യയിൽ ആദ്യമായി ഡെൽഹിയിലാണ് നടന്നത്.

';

VIEW ALL

Read Next Story