Ranjith Murder Case: ആലപ്പുഴ രഞ്ജിത്ത് വധക്കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട് പേർ അറസ്റ്റിൽ

രഞ്ജിത്ത് വധക്കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 18 ആയി

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 10:27 PM IST
  • മണ്ണഞ്ചേരി സ്വദേശിയായ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് ( 31 ) എന്നിവരാണ് അറസ്റ്റിലായത്.
  • ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 18 ആയി.
  • കേസിലെ മുഖ്യപ്രതിയടക്കം കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ട്.
Ranjith Murder Case: ആലപ്പുഴ രഞ്ജിത്ത് വധക്കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: ബിജെപി (BJP) നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ (SDPI) പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശിയായ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് ( 31 ) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 18 ആയി. കേസിലെ മുഖ്യപ്രതിയടക്കം കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ട്.

എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്‍റാണ് അറസ്റ്റിലായ ഷാജി. 

Also Read: Ranjith Murder case| രണ്ട് പേർക്കൂടി പിടിയിൽ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് സംശയം

ഡിസംബർ 19-നാണ് ആലപ്പുഴ നഗരത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. പന്ത്രണ്ടംഗ സംഘമാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരും തന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Also Read: Alappuzha Ranjith Murder | ആലപ്പുഴ രഞ്ജിത്ത് വധക്കേസിൽ മൂന്ന് പേർ കൂടി പിടിയിൽ 

പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News