ന്യൂഡല്‍ഹി: ശബരിമല വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സുപ്രീം കോടതി വിധിയായയതിനാൽ എന്തു പറയാനാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ എന്തെങ്കിലും ചെയ്യാനാകൂ. ശബരിമല വിഷയത്തെ കുറിച്ച് ശനിയാഴ്ച ഗവര്‍ണര്‍ പി. സദാശിവവുമായി സംസാരിച്ചു. വിഷയത്തിൽ കുറച്ചു പേരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ടെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു.
മുന്‍പ് ശബരിമല വിഷയത്തില്‍ പ്രതികരിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
അതേസമയം, ജനുവരി 22 - ന് മുമ്പ് ശബരിമല കേസുകൾ പരിഗണിക്കാനാകില്ലെന്നും ശബരിമല സ്ത്രീ പ്രവേശനവിധി ഭരണഘടനാ ബഞ്ചിന് മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വീണ്ടും വ്യക്തമാക്കി.