വൈദ്യുതി വിതരണത്തിന് സ്വകാര്യകമ്പനികൾ; വിവാദ ബിൽ ലോക് സഭയിൽ

 2003-ലെ വൈദ്യുതി നിയമത്തിൽ ഭേദഗതി വരുത്താനാണ് ബിൽ ലക്ഷ്യമിടുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 10:35 AM IST
  • വൈദ്യുതി നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും
  • തൊഴിലാളികൾ ദേശവ്യാപകമായി ഇന്ന് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്
  • രാജ്യവ്യാപക പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം
വൈദ്യുതി വിതരണത്തിന് സ്വകാര്യകമ്പനികൾ; വിവാദ ബിൽ  ലോക് സഭയിൽ

വൈദ്യുതി വിതരണമേഖലയിൽ സ്വകാര്യകമ്പനികൾക്കും അവസരം നൽകുന്ന വൈദ്യുതി നിയമ ഭേദ​ഗതി ബിൽ  ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും. കർഷക സംടനകളും പ്രതിപക്ഷവും ശക്തമായി എതിർപ്പ് തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികൾ ദേശവ്യാപകമായി ഇന്ന് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഊർജമേഖലയിൽ മത്സരക്ഷമത കൊണ്ടുവരാനും ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കമ്പനികളെ തിരഞ്ഞെടുക്കാനും അവസരമുണ്ടാക്കുന്നതാണ് നിയമഭേദ​ഗതി എന്നാണ് സർക്കാർ വാദിക്കുന്നത്. വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം, വിൽക്കൽ വാങ്ങലുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി കൊണ്ടുവന്ന 2003-ലെ വൈദ്യുതി നിയമത്തിൽ ഭേദഗതി വരുത്താനാണ് ബിൽ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഹരിതോർജത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് വൈദ്യുതി വാങ്ങാമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. 

എന്നാൽ  സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കാനവസരം നൽകുകയും കർഷകർക്കും സാധാരണക്കാർക്കുമുള്ള വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഒരു വർഷം നീണ്ട കർഷകസമരത്തിലെ ആവശ്യങ്ങളിലൊന്നായിരുന്നു ഈ ബില്ലുമായി മുന്നോട്ടുപോകരുതെന്നത്. ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്യാതെ ബില്ലവതരിപ്പിക്കില്ലെന്ന് സർക്കാർ എഴുതിനൽകിയെങ്കിലും ഉറപ്പ് പാലിച്ചില്ലെന്ന് സംയുക്ത കിസാൻ മോർച്ച ആരോപണം ഉന്നയിച്ചു. ബില്ലവതരിപ്പിച്ചാലുടൻ രാജ്യവ്യാപക പ്രതിഷേധം നടത്താനായിരുന്നു സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരുന്നത്. 

രാജ്യവ്യാപക പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.  കേരളത്തിലും ആവശ്യസേവനങ്ങൾക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തുകയുള്ളൂ സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികൾ ഇന്ന് ഓഫീസുകളിലേക്ക് എത്തില്ല. കേരളത്തിലും വൈദ്യുതി  ഉത്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള ഓഫീസ് ജോലികൾ എല്ലാം തടസപ്പെടുമെന്നാണ് റിപ്പോർട്ട്. അടിയന്തര സേവനങ്ങൾ മാത്രമാകും ലഭ്യമാകുന്നു. സെക്ഷൻ ഓഫീസുകളും ഡിവിഷൻ ഓഫീസുകളും കേന്ദ്രീകരിച്ച് ധർണയും  സംഘടിപ്പിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News