തെലങ്കാനയിലെ 'ഒരേയൊരു" ബി.ജെ.പി എം.എല്‍.എയ്ക്ക് പ്രത്യേകതകള്‍ ഏറെ!!

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അനുഗ്രഹത്തോടെ ജനവിധി തേടിയ വ്യക്തിയാണ് രാജാ സിംഗ് ലോധ്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ബിജെപിയുടെ ഏക ആശ്വാസവും ഇദ്ദേഹമാണ്. 

Last Updated : Dec 12, 2018, 06:59 PM IST
തെലങ്കാനയിലെ 'ഒരേയൊരു" ബി.ജെ.പി എം.എല്‍.എയ്ക്ക് പ്രത്യേകതകള്‍ ഏറെ!!

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അനുഗ്രഹത്തോടെ ജനവിധി തേടിയ വ്യക്തിയാണ് രാജാ സിംഗ് ലോധ്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ബിജെപിയുടെ ഏക ആശ്വാസവും ഇദ്ദേഹമാണ്. 

ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. 

വര്‍ഗീയ, വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ ഇദ്ദേഹം ബി.ജെ.പിയില്‍ ശ്രദ്ധാകേന്ദ്രമാണ്. ലോധിന്‍റെ ഗോഷാമഹല്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് യോഗി ആദിത്യനാഥ്, ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് ശിഷ്യന്‍ ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. നവമാധ്യമങ്ങളില്‍ ഇതിനെതിരെ കടുത്ത വിമര്‍ശമാണ് അന്ന് ഉയര്‍ന്നത്.

നിലവില്‍ 60ലേറെ കേസുകളാണ് ലോധിനെതിരെയുള്ളത്!! ഇതില്‍ ഭൂരിപക്ഷവും വിദ്വേഷ പ്രസംഗങ്ങളുടെയും വര്‍ഗീയ പരാമര്‍ശങ്ങളുടെയും പേരിലുള്ളതാണ്. 

 

Trending News