യുപി: ഇന്നലെ ഉത്തര്‍പ്രദേശ് നിയമസഭയ്ക്കുള്ളില്‍ യോഗം നടക്കുന്നതിനിടയില്‍ ഒരു വെള്ള പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. ഇന്ന്‍ രാവിലെ 10:30നാണ് യോഗം വിളിച്ചത്.
വന്‍ സുരക്ഷാ വീഴ്ചയാണ് യുപി നിയമസഭിയില്‍ ഇന്നലെ ഉണ്ടായത്. ഇന്നത്തെ യോഗത്തില്‍ നിയമസഭക്കുള്ളിലെയും, പുറത്തെയും സുരക്ഷാ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചയുണ്ടാകും, കൂടാതെ, ഇന്നലത്തെ സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമുണ്ടാകും.
#Lucknow: Security personnel have reached Uttar Pradesh assembly, after suspicious white powder was found yesterday. pic.twitter.com/bCeFIN1mL4
— ANI UP (@ANINewsUP) July 14, 2017
വ്യാഴാഴ്ച യുപി നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ രാമനാഥ്ഗോവിന്ദിന്‍റെ സീറ്റിന് കീഴിലായിട്ടാണ് 60 ഗ്രാമിന്‍റെ വെള്ളുത്ത നിറത്തിലുള്ള പെന്റെയറിത്രോൽ ടെട്രാനിറ്റേറ്റ്(പെട്ന്‍) എന്ന സ്‌ഫോടക വസ്തു കണ്ടെത്തിയത്. പോലീസ് നായയുടെ സഹായത്തോടെയാണ് സ്‌ഫോടക വസ്തു കണ്ടെത്തിയതും വന്‍ ദുരന്തം ഒഴിവാക്കിയതും.