Russia - Ukraine War : റഷ്യ - യുക്രൈൻ വിഷയത്തിൽ ഇടപെടാൻ ഒരുങ്ങി ഇന്ത്യ; പുടിനെ പ്രധാനമന്ത്രി വിളിക്കും

വിഷയത്തിൽ ഇന്ത്യയുടെ ഇടപെടാൻ ആവശ്യപ്പെട്ടത് റഷ്യ തന്നെയാണെന്നും ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 08:53 PM IST
  • പ്രധാനമന്ത്രി ഇന്ന് റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിക്കും.
  • വിഷയത്തിൽ ഇന്ത്യയുടെ ഇടപെടാൻ ആവശ്യപ്പെട്ടത് റഷ്യ തന്നെയാണെന്നും ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • അതിനിടയിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിക്കെത്തിക്കാൻ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ.
  • നിലവിൽ ഹംഗറി വഴി കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്.
Russia - Ukraine War : റഷ്യ - യുക്രൈൻ വിഷയത്തിൽ ഇടപെടാൻ ഒരുങ്ങി ഇന്ത്യ; പുടിനെ പ്രധാനമന്ത്രി വിളിക്കും

New Delhi : റഷ്യ - യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിക്കും. വിഷയത്തിൽ ഇന്ത്യയുടെ ഇടപെടാൻ ആവശ്യപ്പെട്ടത് റഷ്യ തന്നെയാണെന്നും ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതിനിടയിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിക്കെത്തിക്കാൻ നടപടികൾ സ്വീകരിക്കുകയാണ് ഇന്ത്യ.

നിലവിൽ ഹംഗറി വഴി കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. യുക്രൈനിൽ നിന്നുള്ളവരെ ഹുങ്കാരിയുടെ അതിർത്തിയിലെത്തി ഇന്ത്യൻ എംബസി അധികൃതർ കൂട്ടികൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. അതേസമയം റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിൽ ആക്രമണം തുടങ്ങി  കഴിഞ്ഞു. കീവിലെ സൈനിക വിമാനത്താവളം റഷ്യ ആക്രമിച്ചു.

റിപ്പോർട്ടുകൾ അനുസരിച്ച് 14 പേരുമായി പറന്ന യുക്രേനിയൻ സൈനിക വിമാനം റഷ്യ വെടിവച്ചു വീഴ്ത്തി. 5 പേർ കൊല്ലപ്പെട്ടു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന്റെ സായുധ സേന ശ്രമിച്ചതാണെന്ന് യുക്രൈൻ പോലീസും സ്റ്റേറ്റ് എമർജൻസി സർവീസും വ്യക്തമാക്കി.  യുക്രൈനിന്റെ സായുധ സേന പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഏകദേശം 50 റഷ്യൻ സൈനികരെ വധിച്ചു. ഖാർകിവ് പട്ടണത്തിൽ വെച്ച് റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന 4 ടാങ്കുകൾ കത്തിച്ചുവെന്നാണ് വിവരം. അതേസമയം യുക്രൈനിന്റെ 5 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചിട്ടുണ്ട്. 

ALSO READ: Russia - Ukraine War : യുക്രൈനിനെ കൈവിട്ട് നാറ്റോ; സംയുക്ത സൈനിക നീക്കം നടത്തില്ല

നാറ്റോയിൽ അംഗമല്ലാത്ത യുക്രൈനിന് വേണ്ടി സംയുക്ത സൈനികനീക്കം നടത്തില്ലെന്ന് നാറ്റോ അറിയിച്ചു. നാറ്റോയുടെ അംഗങ്ങളായുള്ള രാജ്യങ്ങൾ യുക്രൈനിന് സഹായം ചെയ്‌തേക്കും. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് ഒരു സംയുക്ത സൈനിക നീക്കം ഉണ്ടാകില്ലെന്നും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.ഇപ്പോൾ കോവിഡ് മഹാമാരിയിൽ നിന്ന് കരകയറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെ നിലവിൽ സൈനിക നീക്കം നടത്തില്ലെന്നാണ് തീരുമാനിച്ചത്. 

 അതേസമയം റഷ്യ യുക്രൈനിനെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പറഞ്ഞ രാജ്യങ്ങൾ ഒന്നും തന്നെ നിലവിൽ സൈനിക സഹായവുമായി രംഗത്ത് എത്തിയിട്ടില്ല. ഇത് യുക്രൈനിന്റെ അവസ്ഥ കൂടുതൽ രൂക്ഷമാക്കുകയാണ്. യോഗത്തിന് ശേഷം നാറ്റോ പ്രസ്താവന പുറത്തിറക്കിയിരുന്നു. റഷ്യ യുക്രൈനിന് മേൽ നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നുവെന്ന് നാറ്റോ പ്രസ്താവനയിൽ പറയുന്നു. കൂടാതെ റഷ്യ സഹായിക്കുന്ന  ബെലാറസിന്റെ നീക്കവും അപലപനീയമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News