മുതിര്‍ന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവിൽ വെടിയേറ്റു മരിച്ചു

തീവ്ര ഹിന്ദുത്വവാദത്തിന്‍റെ കടുത്ത വിമർശകയായ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള സ്വന്തം വസതിയിൽ വച്ചാണ് കൊലപാതകം നടന്നത്. ഇവരുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ നാലു പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

Last Updated : Sep 6, 2017, 09:16 AM IST
മുതിര്‍ന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവിൽ വെടിയേറ്റു മരിച്ചു

ബെംഗളൂരു: തീവ്ര ഹിന്ദുത്വവാദത്തിന്‍റെ കടുത്ത വിമർശകയായ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള സ്വന്തം വസതിയിൽ വച്ചാണ് കൊലപാതകം നടന്നത്. ഇവരുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ നാലു പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

ലങ്കേഷ് പത്രികയുടെ എഡിറ്ററും കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയുമായിരുന്നു അവര്‍. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്‍റെ മകളാണ്. സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കഷ്, മാവോയിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചിരുന്നു. ആർഎസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച കൽബുർഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്‍റെ പേരിൽ ബിജെപി നേതാക്കൾ നൽകിയ അപകീർത്തിക്കേസിൽ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. കർണാടകയിൽനിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നൽകിയ പരാതിയിലായിരുന്നു ഇത്. 2008 ജനുവരി 23ന് ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് ബിജെപി നേതാക്കൾ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തത്.

ഇതിനിടയില്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഇതൊരു ഷോക്കിംഗ് ന്യൂസ്‌ ആണെന്നും ഇതിനെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന് പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

 

 

Trending News