Suresh Gopi: മണിപ്പൂർ വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ല; തുറന്നടിച്ച് സുരേഷ് ഗോപി

മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നായിരുന്നു അതിരൂപതയുടെ പ്രധാന വിമര്‍ശനം

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 12:38 PM IST
  • പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നായിരുന്നു അതിരൂപതയുടെ പ്രധാന വിമര്‍ശനം
  • തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സുരേഷ് ഗോപി
  • പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നായിരുന്നു സുരേഷ് ​ഗോപിക്ക് നേരെയുള്ള പരിഹാസം.
Suresh Gopi: മണിപ്പൂർ വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ല; തുറന്നടിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭ വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂർ വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സുരേഷ് ഗോപി തുറന്നടിച്ചു.  'മറക്കില്ല മണിപ്പൂര്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ ബിജെപി ക്കും പ്രധാനമന്ത്രിക്കും സുരേഷ് ഗോപികുമെതിരെ വന്ന പരാമർശത്തിലായിരുന്നു മറുപടി.

മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നായിരുന്നു അതിരൂപതയുടെ പ്രധാന വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നായിരുന്നു സുരേഷ് ​ഗോപിക്ക് നേരെയുള്ള പരിഹാസം.

''മണിപ്പൂരിലും യു.പിയിലും നോക്കിയിരിക്കേണ്ട, അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട് '' എന്ന സുരേഷ് ​ഗോപിയുടെ പ്രസ്താവനയേയും  ഓര്‍ത്തെടുത്ത് ലേഖനത്തിലൂടെ വിമർശിക്കുന്നുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്ന ചോദ്യവും സുരേഷ് ഗോപിയോട് ലേഖനത്തിലൂടെ ചോദിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News