Alappuzha Ranjith Murder | പോലീസും സർക്കാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നു; രഞ്ജിത് വധം NIA അന്വേഷിക്കണമെന്ന് BJP

പാലക്കാടും ആലപ്പുഴയിലും നടന്ന ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പിന്നിൽ അന്തസംസ്ഥാന ഗൂഢാലോചനയുണ്ടെന്നാണ് എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 12:47 PM IST
  • ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ വെച്ചാണ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.
  • കൊലയാളികൾ എല്ലാം സംസ്ഥാനം വിട്ടു എന്ന് എഡിജിപി പറഞ്ഞതിന്റെ സാരം പോലീസിന്റെ നിസ്സഹായതയാണ് വെളിവാകുന്നത്.
  • എഡിജിപിയുടെ വാക്കുകൾ പോലീസിന്റെ കുറ്റസമ്മതമാണെന്നാണ് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
  • ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.
Alappuzha Ranjith Murder | പോലീസും സർക്കാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നു; രഞ്ജിത് വധം NIA അന്വേഷിക്കണമെന്ന് BJP

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് കേന്ദ്ര ഏജൻസിയായ എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ വെച്ചാണ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. 

"കൊലയാളികളെ അറസ്റ്റ് ചെയ്യാനോ ഗൂഢാലോചന വെളിച്ചെത്ത് കൊണ്ടുവരാനോ കേസിലെ ഭീകവാദ സാന്നിധ്യം തെളിയിക്കാൻ സാധിക്കാത്ത കുറ്റസമ്മതമാണ് ഇപ്പോൾ എഡിജിപി നടത്തിയിരിക്കുന്നത്" സുരേന്ദ്രൻ പറഞ്ഞു. 

ALSO READ : രഞ്ജിത്ത് വധക്കേസ്, തെളിവെടുപ്പ് നടത്തി, പ്രതികൾ ഉപയോ​ഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി

കൊലയാളികൾ എല്ലാം സംസ്ഥാനം വിട്ടു എന്ന് എഡിജിപി പറഞ്ഞതിന്റെ സാരം പോലീസിന്റെ നിസ്സഹായതയാണ് വെളിവാകുന്നത്. എഡിജിപിയുടെ വാക്കുകൾ പോലീസിന്റെ കുറ്റസമ്മതമാണെന്നാണ് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. 

പാലക്കാടും ആലപ്പുഴയിലും നടന്ന ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പിന്നിൽ അന്തസംസ്ഥാന ഗൂഢാലോചനയുണ്ടെന്നാണ് എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു. കൊലയാളികൾ കേരളത്തിന് പുറത്ത് സുരക്ഷിതമായ ഒളിത്താവളങ്ങിലാണെന്നും എഡിജിപി വ്യക്തമാക്കിയിരുന്നു. 

കേസിൽ പോലീസും സർക്കാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ കേസ് എൻഐഎക്ക് വിട്ട നൽകണമെന്നാണ് സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

ALSO READ : Alappuzha Murder | ഷാൻ വധക്കേസിലെ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കേസിൽ കഴിഞ്ഞ ദിവസം പ്രതികൾ ഉയോ​ഗിച്ചിരുന്ന ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്ത് നിന്നാണ് ഇരുചക്ര വാഹനം കണ്ടെത്തിയത്. ഇതോടെ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് പോലീസ് കണ്ടെത്തിയത്. 

കൂടാതെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളായ അനൂപ് അഷ്‌റഫ്, ലത്തീഫ് എന്നിവരുമായാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കേസിലെ മറ്റ് പ്രതികൾക്കായി തമിഴ്‌നാടിനെ പുറമേ കർണാടകയിലും അന്വേഷണം നടത്തുകയാണ് പോലീസ്. 

ALSO READ : Alappuzha Ranjith Murder | ആലപ്പുഴ രഞ്ജിത്ത് വധക്കേസിൽ മൂന്ന് പേർ കൂടി പിടിയിൽ

പന്ത്രണ്ടംഗ സംഘമാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണമായിരുന്നതിനാല്‍ ആരും തന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News