താരസംഘടനയായ അമ്മയ്ക്കെതിരെ ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ സിദ്ദിഖ്.
ഡബ്ല്യുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റുള്ളതെന്നും ആ പരാമർശം ബാലിശമാണെന്നും സിദ്ദിഖ് പറഞ്ഞു.
ദിലീപിന്‍റെ ജോലി സാധ്യത നിഷേധിക്കാന്‍ അമ്മയ്ക്ക് കഴിയില്ലെന്നും, അതുകൊണ്ട് നടിമാരുടെ ആവശ്യം ജനറൽ ബോഡി ചർച്ച ചെയ്ത് മരവിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ദിലീപ് രാജി നൽകിയിരുന്നെന്നും എന്നാല്‍ അമ്മയുടെ ജനറല്‍ ബോഡി ആ രാജി മരവിപ്പിക്കുകയായിരുന്നു എന്നും സിദ്ദിഖ് വെളിപ്പെടുത്തി.
മീടൂ ക്യാമ്പയിൻ നല്ലതാണെന്നും എന്നാല്‍ അത് ദുരുപയോഗം ചെയ്ത് അതിന്‍റെ വിശ്വാസ്യത നശിപ്പിക്കരുതെന്നും സിദ്ദിഖ് പറഞ്ഞു. അനാവശ്യ ആരോപണങ്ങൾ പറയുന്നവർക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കണമെന്നും സിദ്ദിഖ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ സൈബറാക്രമണം ജനത്തിന്‍റെ വികാരമാണെന്നും അതിന് അവര്‍ തന്നെയാണ് കാരണക്കാരെന്നും സിദ്ദിഖ് വ്യക്തമാക്കി.
രാജിവച്ചു പോയവരെ സംഘടന തിരിച്ച് വിളിക്കില്ല. അത് അമ്മയുടെ തീരുമാനമാണ്. പുറത്ത് പോയവര്‍ പുറത്ത് പോയവര്‍ തന്നെയാണ്. സംഘടനയില്‍ ഉള്ളവര്‍ അനാവശ്യമായി പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണ൦. പറയാനുള്ള കാര്യങ്ങള്‍ സംഘടനയില്‍ പറയണ൦- സിദ്ദിഖ് പറയുന്നു.
ആക്രമണം നേരിട്ട പെണ്‍കുട്ടിയ്ക്ക് എല്ലാവിധ പിന്തുണയും അമ്മ നല്‍കിയിരുന്നു. മാത്രമല്ല, അവര്‍ സ്വയം രാജിവെച്ച് പുറത്തുപോയതാണ്. തിരിച്ചെടുക്കണമെങ്കില്‍ അവര്‍ അപേക്ഷിക്കണം. - സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.