Gold Smuggling Case : സ്വർണ്ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾ: സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് പുറത്ത് വിട്ട ഫോൺ റെക്കോർഡിനെ കുറിച്ച് അന്വേഷിക്കാനാണ് സ്വപ്‍ന സുരേഷിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 10:58 AM IST
  • നാളെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് ഇഡി സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
  • കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് പുറത്ത് വിട്ട ഫോൺ റെക്കോർഡിനെ കുറിച്ച് അന്വേഷിക്കാനാണ് സ്വപ്‍ന സുരേഷിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന ഫോൺ റെക്കോർഡ് തിരക്കഥയായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
Gold Smuggling Case : സ്വർണ്ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾ: സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

Kochi : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് ഇഡി സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡി സ്വപ്‍ന സുരേഷിന് സമൻസ് അയച്ചു .

കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് പുറത്ത് വിട്ട ഫോൺ റെക്കോർഡിനെ കുറിച്ച് അന്വേഷിക്കാനാണ് സ്വപ്‍ന സുരേഷിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന ഫോൺ റെക്കോർഡ് തിരക്കഥയായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

ALSO READ: Gold Smuggling Case : ശിവശങ്കറിന്റെ പുസ്തകം ശരി; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ തള്ളി ആനത്തലവട്ടം ആനന്ദൻ

ഈ ഫോൺ റെക്കോർഡിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാനാണ് സ്വപ്‍ന സുരേഷിനെ ചോദ്യം ചെയ്യലിനായി വിളവിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ നിർദ്ദേശം അനുസരിച്ച്  ഗാർഡ് നിന്ന് പൊലീസ് ഉദ്യോഗസ്ഥ റെക്കോർഡ് ചെയ്ത ശബ്‌ദരേഖയാണ് പുറത്ത് വന്നതെന്ന് സ്വപ്‍ന സുരേഷ് പറഞ്ഞിരുന്നു.

ALSO READ: Gold smuggling case | സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയെ രക്ഷിക്കാൻ പോലീസ് ഇടപെട്ടുവെന്ന് വ്യക്തമായെന്ന് വി.ഡി സതീശൻ

ഇതിന് പിന്നാലെ സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികൾക്കെതിരേ സർക്കാർ ജ്യുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോടതി തടഞ്ഞത്തിനെ തുടർന്നാണ് ഈ അന്വേഷണം നിർത്തി വെച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എഴുതിയ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ആന' എന്ന പുസ്തകം പുറത്ത് വന്നതാണ് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

ALSO READ: Gold Smuggling Case| നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരും: സ്വര്‍ണക്കടത്തുകേസ് കുഴിച്ചുമൂടിയതെന്ന് വ്യക്തം- കെ സുധാകരന്‍

 സ്വപ്‍ന തന്നെ ചതിക്കുകയായിരുന്നുവെന്ന് പുസ്തകത്തിൽ ശിവശങ്കർ പറഞ്ഞിരുന്നു. എന്നാൽ ശിവശങ്കറിന്റെ വെളിപ്പെടുത്തലുകൾ തള്ളി സ്വപ്നയും രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് താൻ അറിഞ്ഞതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ (M Shivashankar) പുസ്തകത്തിലെ വാദം തെറ്റാണെന്നും ബാഗിൽ എന്തായിരുന്നുവെന്നത് ശിവ ശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല സ്വർണക്കടത്ത് കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും നയതന്ത്ര ബാഗേജിൽ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്നും സ്വപ്ന പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News