ചരിത്രം തിരുത്താന്‍ അയലയും മത്തിയും ഇഞ്ചോടിഞ്ച് പോരാട്ടം

മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്.  

Last Updated : Dec 13, 2018, 11:06 AM IST
ചരിത്രം തിരുത്താന്‍ അയലയും മത്തിയും ഇഞ്ചോടിഞ്ച് പോരാട്ടം

കോട്ടയം: മത്സ്യ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനൊരു ന്യൂസ്‌. മറ്റൊന്നുമല്ല മത്തിയും അയലയും കടുത്ത മല്‍സരത്തില്‍. വായിക്കുമ്പോള്‍ ചിരി വരുന്നുണ്ടെങ്കിലും ശരിക്കും സത്യമാണ്. അയലയും മത്തിയും മത്സരിക്കുന്നത് അവരുടെ വിലയില്‍ ആണെന്ന് മാത്രമേയുള്ളൂ.

മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്. ഈ സീസണില്‍ മത്തിയുടെ വില പലപ്പോഴും അയലയെ മറി കടന്ന് 200 രൂപയ്ക്കു മുകളില്‍ 220 രൂപ വരെ എത്തി. മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതോടെയാണ് മത്തി നാട്ടില്‍ കിട്ടാക്കനിയാകുന്നത്. ഇത്തരത്തില്‍ ഇടിവ് നേരിട്ടതോടെ കേരളത്തില്‍ മത്തി വില വന്‍ തോതില്‍ കുതിച്ചു കയറുകയാണ്.

തൃശ്ശൂര്‍ മുതല്‍ വടക്കോട്ട് മത്തിയുടെ ലഭ്യത വലിയ തോതില്‍ ഇടിഞ്ഞപ്പോള്‍ തെക്കന്‍ മേഖലയില്‍ മത്തി ലഭ്യത കുറഞ്ഞു. മത്തി ചതിച്ചെങ്കിലും ഇത്തവണ അയല അല്‍പ്പം കൂടുതല്‍ ലഭിച്ചതായാണ് ഈ രംഗത്തുളളവര്‍ പറയുന്നത്. 

ഇന്നലെ കോട്ടയം മത്സ്യഫെഡ് ഫിഷ് മാര്‍ട്ടില്‍ മത്തി വില 160 രൂപയും അയലയുടെ വില 170 രൂപയുമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മത്സ്യഫെഡ്.

Trending News