വ്യാജ ഓഫറുകള്‍ നല്‍കി കബളിപ്പിക്കുന്ന കമ്പനികളെ പൂട്ടാനൊരുങ്ങി സൗദി

ഓഫറുകള്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍  പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും.

Last Updated : Sep 21, 2018, 05:13 PM IST
വ്യാജ ഓഫറുകള്‍ നല്‍കി കബളിപ്പിക്കുന്ന കമ്പനികളെ പൂട്ടാനൊരുങ്ങി സൗദി

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഓഫറുകള്‍ നല്‍കി കബളിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം.

ഓഫറുകള്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍  പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും. സൗദിയിലെ ചട്ട പ്രകാരം വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടി മാത്രമേ ഓഫറുകള്‍ പ്രഖ്യാപിക്കാവൂ.

ഇതല്ലാതെ പ്രഖ്യാപിക്കുന്ന എല്ലാ ഓഫറുകളും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച് നിയമ ലംഘനമാണ്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഭൂരിഭാഗം സ്ഥാപനങ്ങളും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിലക്കിഴിവും സമ്മാനങ്ങളും ഓഫറിന്‍റെ ഭാഗമായുണ്ട്. ഇവയില്‍ കബളിപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചാലും ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാം.

പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. സ്ഥാപന ഉടമക്ക് മൂന്ന് വര്‍ഷം തടവും. വിപണിയിലെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്. 

ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാം. ഇതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഓണ്‍ലൈന്‍ വഴി ലൈസന്‍സ് അനുവദിക്കുന്നുണ്ട് സൗദിയിലെ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിക്കുന്ന മുഴുവന്‍ ഓഫറുകളും അറിയാന്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം ആപ്ലിക്കേഷന്‍ തുടങ്ങിയിട്ടുണ്ട്.
 

Trending News