സിംഗപ്പൂർ സിറ്റി: ചരിത്രപരമായ ഒരു കൂടിക്കാഴ്ചയ്ക്ക് ഇന്ന് സിംഗപ്പുര്‍ സാക്ഷിയായി.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ ഇന്ന് ചരിത്രപരമായ കൂടിക്കാഴ്ച നടന്നു. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് ഈ
കൂടിക്കാഴ്ച നടന്നത്.
US President Donald Trump meets North Korean leader Kim Jong Un at Sentosa Island ahead of their summit #Singapore pic.twitter.com/4fzTvW3Ggd
— ANI (@ANI) June 12, 2018
ചര്‍ച്ചയ്ക്കു ശേഷം ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പഴയകാര്യങ്ങൾ അപ്രസക്തമായെന്നും കാര്യങ്ങൾ ഇവിടംവരെയെത്താന്‍ ഒട്ടേറെ തടസങ്ങൾ മറികടക്കേണ്ടി വന്നു എന്ന് കിം പ്രതികരിച്ചു.
മാധ്യമങ്ങളെ കണ്ട ശേഷമാണ് അടച്ചിട്ട മുറിയിൽ ഇരു നേതാക്കളും പരിഭാഷകർ മാത്രമായി കൂടിക്കാഴ്ച നടന്നത്. 45 മിനിറ്റായിരുന്നു കൂടിക്കാഴ്ചയുടെ സമയം.
ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽക്കാണുന്നത്. അണ്വായുധ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വർഷത്തിന്റെ തുടക്കം മുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഈ ഉച്ചകോടി.
ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിലൂടെ 65 വര്‍ഷത്തെ കടുത്ത വിദ്വേഷമാണ് അലിഞ്ഞില്ലാതായത്. ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തതും ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
രാവിലെ 6.30നു സാന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലില്‍ ലോകസമാധാനം ഒരു പുതിയ അധ്യായം രചിച്ചിരികുകയാണ്. ആ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയെന്നോണം തമ്മില്‍ തൊട്ടുരുമ്മി അമേരിക്കയുടേയും ഉത്തരകൊറിയയുടേയും പതാകകളും നിലകൊണ്ടു.
Earlier visuals from the summit between US President Donald Trump and North Korean leader Kim Jong Un. #SingaporeSummit pic.twitter.com/rjrVzdNU0b
— ANI (@ANI) June 12, 2018