North Korea: ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി

North Korea: വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തി വച്ചു. നിരവധി ജനങ്ങളെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 10:48 AM IST
  • ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
  • മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത് എന്നാണ് നിഗമനം
  • മിസൈൽ കടലിലാണ് പതിച്ചത്
North Korea: ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി

സിയോൾ: ജപ്പാനിലേക്ക് ഉത്തര കൊറിയ മിസൈൽ തൊടുത്തതായി റിപ്പോർട്ടുകൾ. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിലാണ് പതിച്ചത്. എന്നാൽ, ജപ്പാനിൽ പരിഭ്രാന്തിയെ തുടർന്ന് വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തി വച്ചു. നിരവധി ജനങ്ങളെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.

ഉത്തരകൊറിയ ചൊവ്വാഴ്ച ജപ്പാന് മുകളിലൂടെ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കൻ പ്രദേശമായ ഗുവാമിൽ എത്താൻ ശേഷിയുള്ള ഹ്വാസോങ് -12 മിസൈൽ ജനുവരിയിൽ വിക്ഷേപിച്ചതിന് ശേഷം ഉത്തര കൊറിയ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട മിസൈൽ പരീക്ഷണമാണിത്. 2017ന് ശേഷം ആദ്യമായാണ് ഉത്തരകൊറിയൻ മിസൈൽ ജപ്പാന് മുകളിലൂടെ പറക്കുന്നത്.

ALSO READ: North Korea: ഉത്തര കൊറിയ ബലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി; മിസൈൽ കടലിൽ വീണെന്ന് ദക്ഷിണ കൊറിയ

ഉത്തരകൊറിയയിൽ നിന്ന് തൊടുത്ത ഒരു മിസൈൽ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചതായി കരുതുന്നതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശങ്ങളിലെ താമസക്കാർക്ക് സമീപത്തെ കെട്ടിടങ്ങളിലേക്ക് ഒഴിഞ്ഞുപോകാൻ ജാപ്പനീസ് അധികൃതർ നിർദേശം നൽകി. 2017 ന് ശേഷം ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ആദ്യമാണ്. ജപ്പാനിലെ ഹൊക്കൈഡോ, അമോറി മേഖലകളിൽ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവച്ചു.

"ഉത്തരകൊറിയയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു" എന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ സമിതി വിളിച്ചു ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ വിക്ഷേപണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ പറഞ്ഞു. 22 മിനിറ്റ് പറക്കലിന് ശേഷം രാജ്യത്തിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്ത് കടലിലാണ് മിസൈൽ പതിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: North Korea missile test: പരീക്ഷിച്ചത് 1500 കിലോ മീറ്റർ സഞ്ചരിക്കുന്ന മിസൈൽ; അയൽരാജ്യങ്ങൾക്ക് ഭീഷണിയെന്ന് അമേരിക്ക

ഉത്തരകൊറിയയുടെ വടക്കൻ ഉൾനാടൻ മേഖലയിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണവും കണ്ടെത്തിയതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ദക്ഷിണ കൊറിയൻ സൈന്യം തങ്ങളുടെ നിരീക്ഷണ നില ശക്തമാക്കുകയും അമേരിക്കയുമായി അടുത്ത ഏകോപനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. 4,000 കിലോമീറ്റർ (2,485 മൈൽ) പരിധിയുള്ള ഒരു ഇന്റർമീഡിയറ്റ് റേഞ്ച് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ പറഞ്ഞു. വിക്ഷേപണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയയുടെ "അശ്രദ്ധമായ ആണവ പ്രകോപനങ്ങൾ" വിശാലമായ അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത പ്രതികരണത്തെ നേരിടുമെന്നും യൂൺ പറഞ്ഞു.

ദക്ഷിണകൊറിയയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സൈനികാഭ്യാസത്തിനും കഴിഞ്ഞ ആഴ്ച ജപ്പാൻ ഉൾപ്പെട്ട സഖ്യകക്ഷികളുടെ മറ്റ് പരിശീലനത്തിനുമുള്ള പ്രത്യക്ഷമായ പ്രതികരണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തര കൊറിയ നടത്തിയ അഞ്ചാം റൗണ്ട് ആയുധ പരീക്ഷണമാണ് ഈ വിക്ഷേപണം. ഇത്തരം അഭ്യാസങ്ങളെ ഒരു അധിനിവേശ റിഹേഴ്സലായിട്ടാണ് ഉത്തരകൊറിയ കാണുന്നത്. കഴിഞ്ഞ നാല് റൗണ്ട് വിക്ഷേപണങ്ങളിൽ തൊടുത്തുവിട്ട മിസൈലുകൾ ഹ്രസ്വദൂരവും കൊറിയൻ പെനിൻസുലയ്ക്കും ജപ്പാനും ഇടയിലുള്ള ജലാശയത്തിലുമാണ് പതിച്ചത്. ഈ മിസൈലുകൾക്ക് ദക്ഷിണകൊറിയയിലെ ലക്ഷ്യങ്ങൾ തകർക്കാൻ കഴിയും.

ALSO READ: പുതിയ ബാലസ്റ്റിക് മിസൈൽ പരീക്ഷിച്ച് വടക്കൻ കൊറിയ

ഉത്തര കൊറിയ ഈ വർഷം 20 വ്യത്യസ്ത വിക്ഷേപണ പരിപാടികളിലായി 40 മിസൈലുകൾ പരീക്ഷിച്ചു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്റെ ആണവായുധ ശേഖരം വികസിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും അമേരിക്കയുമായുള്ള ആണവ നയതന്ത്രത്തിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. ഉത്തരകൊറിയയെ ഒരു ആണവ രാഷ്ട്രമായി അംഗീകരിക്കാൻ അമേരിക്കയെ സമ്മർദ്ദത്തിലാക്കാൻ കിം ഒടുവിൽ തന്റെ വിപുലമായ ആയുധശേഖരം ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News