ശ്രീലങ്കയിൽ എല്ലാ പാർട്ടിക്കാർക്കും ഇനി മന്ത്രി; എല്ലാവരെയും ക്ഷണിച്ച് പ്രസിഡന്റ്, ലങ്കയെ കരകയറ്റുമോ പുതിയ മന്ത്രിസഭ?

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ലങ്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനാണ് പുതിയ നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.

Written by - ടിറ്റോ തങ്കച്ചൻ | Last Updated : Apr 4, 2022, 02:12 PM IST
  • സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയിൽ അവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്
  • ജനങ്ങൾ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടത്തുന്നത്
  • ഇപ്പോഴുള്ള പ്രതിഷേധങ്ങളെ ഒരുപരിധി വരെ നേരിടാൻ സർക്കാരിലെ പുതിയ അഴിച്ചുപണികൊണ്ട് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്
  • എന്നാൽ രാജ്യത്തിന്റെ ഇപ്പോഴുള്ള സാഹചര്യത്തിന് പ്രധാന ഉത്തരവാദികൾ പ്രസിഡന്റ് ഗോട്ടബയ രജപക്സേയും പ്രധാനമന്ത്രി മഹിന്ദ രജപക്സേയുമാണെന്ന് പ്രതിഷേധക്കാർ പറയുന്നു
ശ്രീലങ്കയിൽ എല്ലാ പാർട്ടിക്കാർക്കും ഇനി മന്ത്രി; എല്ലാവരെയും ക്ഷണിച്ച് പ്രസിഡന്റ്, ലങ്കയെ കരകയറ്റുമോ പുതിയ മന്ത്രിസഭ?

ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് ഗോട്ടബയ രജപക്സേ തീരുമാനിച്ചു. ഇപ്പോഴുള്ള മന്ത്രിസഭയിലെ 26 മന്ത്രിമാരുടെ രാജി സ്വീകരിച്ചതായും പ്രസിഡന്റ് അറിയിച്ചു. പാർലമെന്റിൽ പ്രാതിനിധ്യം ഉള്ള എല്ലാ കക്ഷികൾക്കും മന്ത്രിസഭയിൽ ചേരാൻ അവസരം ലഭിക്കും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ലങ്കയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനാണ് പുതിയ നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. മന്ത്രിമാരെല്ലാം രാജിവച്ചിട്ടും പ്രസിഡന്റ് ഗോട്ടബയ രജപക്സേയും പ്രധാനമന്ത്രി മഹിന്ദ രജപക്സേയും രാജി സമർപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

"രാജ്യത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും പുതിയ നിർദേശങ്ങൾ നൽകി രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനും എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ പ്രശ്നങ്ങളിൽ നിന്ന് കരകയറ്റുന്നതിന് യോജിച്ചുള്ള നടപടികൾ ഉപകരിക്കുമെന്ന് കരുതുന്നു'' പ്രസിഡന്റ് ഗോട്ടബയ രാജപക്സേ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയിൽ അവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ജനങ്ങൾ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടത്തുന്നത്. നിലവിലെ പ്രതിഷേധങ്ങളെ നേരിടാൻ ലങ്കൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇപ്പോഴുള്ള പ്രതിഷേധങ്ങളെ ഒരുപരിധി വരെ നേരിടാൻ സർക്കാരിലെ പുതിയ അഴിച്ചുപണികൊണ്ട് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ രാജ്യത്തിന്റെ ഇപ്പോഴുള്ള സാഹചര്യത്തിന് പ്രധാന ഉത്തരവാദികൾ പ്രസിഡന്റ് ഗോട്ടബയ രജപക്സേയും പ്രധാനമന്ത്രി മഹിന്ദ രജപക്സേയുമാണെന്ന് പ്രതിഷേധക്കാർ പറയുന്നു. സഹോദരങ്ങളായ ഇവരുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം തുടരുമെന്ന് തന്നെയാണ് വിലയിരുത്തൽ. അതിനിടെ, ലങ്കയിൽ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ കർഫ്യൂ തിങ്കളാഴ്ച രാവിലെ പിൻവലിച്ചു. സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News