Actress Attack Case | സംവിധായകൻ റാഫിയെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി; ഓഡിയോയിൽ ഷാഫിയുടെ ശബ്ദവും

Dileep Case - ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ റിക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് സ്ഥിരീകരിക്കന്നതിന് വേണ്ടിയാണ് സംവിധായകൻ വിളിച്ച് വരുത്തിയതെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2022, 04:27 PM IST
  • ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ബലാചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ തിരക്കഥ തിരുത്തലിനായി ദിലീപ് റാഫിക്ക് നൽകിയിരുന്നു.
  • ഇത് ബാലചന്ദ്രകുമാർ സമർപ്പിച്ച ഓഡിയോയിലുണ്ട്.
  • ഇത് തിരിച്ചറിയാൻ വേണ്ടിയാണ് ക്രൈം ബ്രാഞ്ച് സംവിധായകൻ വിളിച്ച് വരുത്തിയത്.
Actress Attack Case | സംവിധായകൻ റാഫിയെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി; ഓഡിയോയിൽ ഷാഫിയുടെ ശബ്ദവും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫിയെ (Director Raffi) ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. കേസുമായി ബന്ധപ്പെട്ട ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ റിക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് സ്ഥിരീകരിക്കന്നതിന് വേണ്ടിയാണ് സംവിധായകൻ വിളിച്ച് വരുത്തിയതെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു. 

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ബലാചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ തിരക്കഥ തിരുത്തലിനായി ദിലീപ് റാഫിക്ക് നൽകിയിരുന്നു. ഇത് ബാലചന്ദ്രകുമാർ സമർപ്പിച്ച ഓഡിയോയിലുണ്ട്. ഇത് തിരിച്ചറിയാൻ വേണ്ടിയാണ് ക്രൈം ബ്രാഞ്ച് സംവിധായകൻ വിളിച്ച് വരുത്തിയത്. 

ALSO READ : Actress attack case | നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

എന്നാൽ റാഫി തന്റെ ചിത്രങ്ങളുടെ തിരക്കിലായിരുന്നതിനാൽ തിരക്കഥ തിരുത്താൻ മറ്റാരെയോ ഏൽപ്പിക്കുകയായിരുന്നു. ഇതിൽ ബാലചന്ദ്രകുമർ ദിലീപിനെ അതൃപ്തി അറിയിക്കുകയും തുടർന്ന് നടൻ ഇടപ്പെട്ട് റാഫിക്ക് തിരികെ നൽകുയായിരുന്നു എന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് താൻ സിനിമയിൽ നിന്ന് പിന്മാറിയെന്ന് ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീട്ടില്ലെന്ന് സുപ്രീംകോടതി. സർക്കാരിന്റെ ആവശ്യം തള്ളി. വിവേചനാധികാരം വിചാരണ കോടതിക്ക്. വിചാരണ നീട്ടണമെങ്കിൽ വിചാരണ കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാം. ജഡ്ജി ആവശ്യപ്പെട്ടാൽ സമയം നീട്ടി നൽകാം.

ALSO READ : Actress Attack Case : ദിലീപ് കേസ്: 20 സാക്ഷികൾ കൂറു മാറിയത് ദിലീപ് ആവശ്യപ്പെട്ടത് പ്രകാരം; മുൻ‌കൂർ ജാമ്യം എതിർത്ത് പ്രോസിക്യൂഷൻ

സുപ്രീംകോടതി ജഡ്ജി എ.എം. ഖാൽവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. വിചരാണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് കേരള സർക്കാരിന് വേണ്ടി ഹാജരായ ജയദീപ് ​ഗുപ്ത ആവശ്യപ്പെട്ടത്. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ മുകുൾ റോഹ്ത​ഗി പറഞ്ഞു. വിചാരണ നീട്ടുന്നതിനെ ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോഹ്ത​ഗി എതിർത്തു.

കേസിൽ പുതിയ തെളിവുകൾ ഉണ്ടെന്നും ഇത് അവ​ഗണിക്കാൻ കഴിയില്ലെന്നും ജയദീപ് ​ഗുപ്ത ചൂണ്ടിക്കാട്ടി. തുടർന്ന് കേസിൽ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടാൽ കൂടുതൽ സമയം അനുവദിക്കുന്നത് പരി​ഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News