Vandana Das Murder: ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

Dr Vandana Murder Case: പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച ഒരു  വിവരവും ലഭിച്ചിട്ടില്ല.  അതുപോലെ പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 08:15 AM IST
  • വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
  • ആരോഗ്യ മേഖലാ സംഘടനയുടെ ആവശ്യ പ്രകാരമാണ് ഈ നടപടി
  • പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല
Vandana Das Murder: ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം:  കേരളത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ  അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്.  ആരോഗ്യ മേഖലാ സംഘടനയുടെ ആവശ്യ പ്രകാരമാണ് ഈ നടപടി.

Also Read: Doctor Stabbed To Death: ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു

പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച ഒരു  വിവരവും ലഭിച്ചിട്ടില്ല.  അതുപോലെ പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതിയെ 24 മണിക്കൂറും പോലീസ് നിരീക്ഷിക്കുകയാണ്. ഇയാൾക്ക് യാതൊരുവിധ മാനസിക പ്രശ്നനങ്ങളൊന്നും ഇല്ലെന്നാണ് പോലീസ് നിഗമനം.  ജയിലിൽ പ്രവേശിപ്പിച്ച ആദ്യ ദിവസം ഇയാൾ സെല്ലിനുള്ളിൽ അലറി വിളിച്ചതും വന്ദനയെ കുത്തിയശേഷം ബഹളം നടത്തിയതും വെറും അഭിനയമാണെന്നാണ് പോലീസ് നിഗമനം. മാത്രമല്ല ഇയാൾ നല്ല ബോധത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും മാരകമായ ലഹരി വസ്തുക്കൾ ഉപോയോഗിക്കുന്ന ആളാണെന്നത് തെറ്റായ പ്രചാരണമാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇയാൾ മദ്യം മാത്രം ഉപയോഗിക്കുന്നയാളാണെന്നും അത് കുറയ്ക്കാനാണ് ലഹരി വിംജുക്തി കേന്ദ്രത്തിൽ ഇയാളെ ചികിത്സയ്ക്ക് കൊണ്ടുപോയതെന്നും പോലീസ് പറയുന്നു.  

Also Read: ലക്ഷ്മീ ദേവിക്ക് പ്രിയം ഈ നാല് രാശിക്കാരോട്, ജീവിതത്തിൽ ലഭിക്കും ധനാഭിവൃദ്ധി!

ഇതിനിടയിൽ സന്ദീപ് വാട്സ്ആപ്പിൽ നിന്നും സുഹൃത്തിന് മെസേജ് അയച്ച ശേഷം ഡിലീറ്റ് ചെയ്തുവെന്നും വിവരമുണ്ട്. ഈ സുഹൃത്ത് ആരാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്തനായിട്ടില്ല. അതേസമയം പ്രതി പോലീസിനെ ഫോണിൽ വിളിക്കുന്നതിന് മുമ്പ് രാത്രി രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയക്കുകയും അതിൽ തന്നെ ചിലര്‍ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് പറയുകയുമായിരുന്നു.  ഈ വീഡിയോ സന്ദേശം പ്രാഥമിക പരിശോധനയിൽ പോലീസ് കണ്ടെത്തിയതാണ്. സന്ദീപിന്റെ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ഇയാളെ 2 ദിവസത്തിനുള്ളിൽ കൗൺസിലിംഗിന് വിധേയനാക്കുമെന്നും റിപ്പോർട്ടുണ്ട്. 

സമരം പിൻവലിച്ച് ഡോക്ടർമാർ; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

ഡോ. വന്ദനയുടെ ദാരുണമായ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച  ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു. എങ്കിലും വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും.  ഉന്നത തല യോഗത്തിൽ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.  മുഖ്യമന്ത്രിയുമായി ഇന്നലെ ഡോക്‌ടർമാരുടെ സംഘടനാങ്കൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഈ തീരുമാനം. 

Also Read: വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അതേസമയം തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും ഉറപ്പാക്കുന്നതു വരെ വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.  ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുന്നതാണെന്നും കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. 

ആരോഗ്യപ്രവർത്തകർക്ക് ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.  ഇത് സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. ഹൈക്കോടതിയുടെ നിർദേശങ്ങൾ കണക്കിലെടുത്താകും ഓർഡിനൻസ് പുറത്തിറക്കുക എന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ആരോഗ്യ സർവകലാശാലയുടെ അഭിപ്രായവും തേടുമെന്നും സൂചനയുണ്ട്. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കുമെന്നും. നിശ്ചിത സമയത്തിനുള്ളിൽ ആക്രമണ കേസുകളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും.  ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് തങ്ങൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ നിയമത്തിന് വന്ദനയുടെ പേര് നൽകണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹു ആവശ്യപ്പെടുകയുമുണ്ടായി. മാത്രമല്ല ആ നിയമം വന്ദനയുടെ പേരിൽ കേരളം എന്നും ഓർത്തിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുമുണ്ട്.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചാണ് കഴിഞ്ഞ ദിവസം ഡോക്‌ടർ വന്ദന ദാസ്  കൊല്ലപ്പെട്ടത്.  സംസ്ക്കാരം ഇന്നലെ കോട്ടയത്തെ വീട്ടുവളപ്പിൽ നടത്തി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News