Muttil Tree Robbery Case : മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിഎഫ്ഒ ധനേഷ് കുമാർ

മരം മുറി കേസ് അന്വേഷിച്ച് വരുന്ന പ്രത്യേക സംഘത്തിലെ അംഗമാണ് ഫോറെസ്റ് ഓഫീസറാണ് ധനേഷ് കുമാർ. എഡിജിപി ശ്രീജിത്തിനാണ് ധനേഷ് പരാതി നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 10:50 AM IST
  • കേസിനെ സംബന്ധിച്ച് ജയിലിൽ വനം വകുപ്പ് പ്രതികളെ ചോദ്യം ചെയ്തപ്പോഴും തങ്ങൾക്ക് നേരെ ഭീഷണി മുഴക്കിയതായി ധനേഷ് കുമാർ പരാതിയിൽ പറയുന്നുണ്ട്.
  • മരം മുറി കേസ് അന്വേഷിച്ച് വരുന്ന പ്രത്യേക സംഘത്തിലെ അംഗമാണ് ഫോറെസ്റ് ഓഫീസറാണ് ധനേഷ് കുമാർ. എഡിജിപി ശ്രീജിത്തിനാണ് ധനേഷ് പരാതി നൽകിയിരിക്കുന്നത്.
  • അതുകൂടാതെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംശയിക്കപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നെങ്കിലും ഇനിയും നടപടികൾ ഉണ്ടായിട്ടില്ല.
  • കേസ് അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത്വന്നിരു
Muttil Tree Robbery Case : മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിഎഫ്ഒ ധനേഷ് കുമാർ

Thiruvananthapuram : മുട്ടിൽ മരംമുറി കേസിലെ (Muttil Tree Robbery Case ) പ്രതികൾ തന്നെ  ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിഎഫ്ഒ ധനേഷ് കുമാർ പരാതി നൽകി. കേസിനെ സംബന്ധിച്ച് ജയിലിൽ വനം വകുപ്പ് പ്രതികളെ ചോദ്യം ചെയ്തപ്പോഴും തങ്ങൾക്ക് നേരെ ഭീഷണി മുഴക്കിയതായി ധനേഷ് കുമാർ പരാതിയിൽ പറയുന്നുണ്ട്. മരം മുറി കേസ് അന്വേഷിച്ച് വരുന്ന പ്രത്യേക സംഘത്തിലെ അംഗമാണ് ഫോറെസ്റ് ഓഫീസറാണ് ധനേഷ് കുമാർ. എഡിജിപി ശ്രീജിത്തിനാണ് ധനേഷ് പരാതി നൽകിയിരിക്കുന്നത്.

അതുകൂടാതെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംശയിക്കപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നെങ്കിലും ഇനിയും നടപടികൾ ഉണ്ടായിട്ടില്ല.  കേസ് അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത്വന്നിരുന്നു. 

ALSO READ: Muttil tree robbery case; അന്വേഷണം അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്ത്

മരം മുറി (Tree felling Case) കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും സംഘം ഗൂഡാലോചന നടത്തിയാതായി ആണ് രേഖകൾ വ്യക്തമാക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട് പ്രതികളും വനംവകുപ്പ് ഉദ്യോ​ഗസ്ഥനും മാധ്യമപ്രവർത്തകനും സംസാരിച്ച ഫോൺ സന്ദേശമാണ് (Phone records) പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതികളായ ആൻറോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനും തമ്മിൽ നാലു മാസത്തിനിടെ 86 കോളുകൾ വിളിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ALSO READ: Muttil Tree Felling Case: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമം, ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകൾ

മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ആൻറോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണ വിളിച്ചു. വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രൻറെ അന്വേഷണ റിപ്പോ‍ർട്ടിലെ (Investigation report) വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ALSO READ: Muttil Tree Felling Case Breaking: കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിനെ കള്ളക്കേസിൽ കുടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഗൂഡാലോചന അടിവരയിടുന്നതാണ് ഫോൺസംഭാഷണത്തിൻ്റെ വിവരങ്ങൾ. മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയിൽ കുടുക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News