Rudraprayag Landslide: രുദ്രപ്രയാ​ഗിൽ മണ്ണിടിച്ചിൽ; 13 പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

Rudraprayag Landslides: ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്‌ഡി‌ആർ‌എഫ്) രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിൽ കാണാതായ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സർക്കിൾ ഓഫീസർ വിമൽ റാവത്ത് പറഞ്ഞു.

Last Updated : Aug 4, 2023, 03:04 PM IST
  • കനത്ത മഴയും മലഞ്ചെരിവുകളിൽ നിന്ന് ഇടയ്ക്കിടെ വീഴുന്ന പാറക്കല്ലുകളും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി അധികൃതർ പറഞ്ഞു
  • മണ്ണിടിച്ചിലിൽ കാണാതായവരിൽ നേപ്പാളിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്
Rudraprayag Landslide: രുദ്രപ്രയാ​ഗിൽ മണ്ണിടിച്ചിൽ; 13 പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

രുദ്രപ്രയാഗ്: വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് രുദ്രപ്രയാഗിലെ ഗൗരികുണ്ഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 13 പേർ കുടുങ്ങിക്കിടക്കുന്നു. കേദാർനാഥ് യാത്രയ്ക്കിടെ ഗൗരികുണ്ഡിനടുത്തുള്ള മൂന്ന് കടകൾ ഒലിച്ചുപോയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്‌ഡി‌ആർ‌എഫ്) രക്ഷാപ്രവർത്തനം തുടരുകയാണ്.

മണ്ണിടിച്ചിലിൽ കാണാതായ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സർക്കിൾ ഓഫീസർ വിമൽ റാവത്ത് പിടിഐയോട് പറഞ്ഞു. കനത്ത മഴയും മലഞ്ചെരിവുകളിൽ നിന്ന് ഇടയ്ക്കിടെ വീഴുന്ന പാറക്കല്ലുകളും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി അധികൃതർ പറഞ്ഞു. മണ്ണിടിച്ചിലിൽ കാണാതായവരിൽ നേപ്പാളിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.

കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും വിമൽ റാവത്ത് പറഞ്ഞു. വിനോദ് (26), മുലായം (25), ആഷു (23), പ്രിയാൻഷു ചമോല (18), രൺബീർ സിംഗ് (28), അമർ ബോറ, ഭാര്യ അനിത ബോറ, ഇവരുടെ മക്കളായ രാധിക ബോറ, പിങ്കി ബോറ, പൃഥ്വി ബോറ, ജറ്റിൽ, വകിൽ എന്നിവരെയാണ് ഇതുവരെ കാണാതായതായി സ്ഥിരീകരിച്ചത്.

റായ്ഗഡ് മണ്ണിടിച്ചിലിൽ മരണ സംഖ്യ ഉയരുന്നു; എൻഡിആർഎഫ് 22 മൃതദേഹങ്ങൾ കണ്ടെടുത്തു

മഹാരാഷ്ട്ര: റായ്ഗഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 22 മൃതദേഹങ്ങൾ എൻഡിആർഎഫ് കണ്ടെടുത്തു. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. ശനിയാഴ്ച വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ജൂലൈ 20ന് ദുരന്തസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനായി നാല് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ തുടരുകയാണ്. മധ്യ മഹാരാഷ്ട്രയിലെ കൊങ്കൺ, ഘട്ട് പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു. കാലാവസ്ഥാ വകുപ്പ് പൂനെ, പാൽഗഢ് എന്നിവിടങ്ങളിൽ റെഡ് അലർട്ടും റായ്ഗഡ്, വാഷിം, ഗഡ്ചിറോളി, ചന്ദർപൂർ, സത്താറ, രത്നഗിരി, മുംബൈ, താനെ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. സ്ഥിതിഗതികൾ രൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതിന് മുമ്പ് അതത് ജില്ലാ കളക്ടർമാരുമായി ആശയവിനിമയം നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News