ബാബറി മസ്ജിദ് തകര്‍ത്ത സമയത്തിന് സമാനമായാണ് ശബരിമല സംഭവങ്ങള്‍, പിന്നില്‍ ആര്‍.എസ്.എസ്: സീതാറാം യെച്ചൂരി

ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് സുപ്രീംകോടതി ശബരിമലയില്‍ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ബാബറി മസ്ജിദ് തകര്‍ത്ത സമയത്തിന് സമാനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 

Last Updated : Oct 19, 2018, 06:47 PM IST
ബാബറി മസ്ജിദ് തകര്‍ത്ത സമയത്തിന് സമാനമായാണ് ശബരിമല സംഭവങ്ങള്‍, പിന്നില്‍ ആര്‍.എസ്.എസ്: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് സുപ്രീംകോടതി ശബരിമലയില്‍ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ബാബറി മസ്ജിദ് തകര്‍ത്ത സമയത്തിന് സമാനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 

പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നും അദ്ദേഹം പറഞ്ഞു. കരുതിക്കൂട്ടി നടന്ന ആക്രമണമാണ് ആര്‍എസ്‌എസ് ശബരിമലയില്‍ നടപ്പാക്കിയതെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

'വനിതകളുണ്ടായിരുന്ന എല്ലാ മാധ്യമ സംഘങ്ങളെയും അവിടെ ആക്രമിച്ചു. ഇത് ബാബറി മസ്ജിദ് തകര്‍ത്ത സമയത്തിന് സമാനമാണ്. തലയില്‍ കാവിത്തുണികെട്ടിയവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതേ വേഷമാണ് ശബരിമലയില്‍ കണ്ടത്' യെച്ചൂരി ആരോപിച്ചു.

ശബരിമല നട സ്ത്രീകള്‍ക്ക് മുന്നില്‍ തുറക്കാതിരിക്കാനുള്ള അര്‍എസ്‌എസ് ശ്രമം തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വാതില്‍ തുറക്കാതിരിക്കാനുള്ള ശ്രമം അവര്‍ നടത്തി. കൃത്യസമയത്ത് നടതുറക്കാതിരിക്കാനുള്ള അവരുടെ ശ്രമവും നടന്നില്ല - അദ്ദേഹം പറഞ്ഞു.

 

 

Trending News