WTC Final 2023 : രഹാനെ-താക്കൂർ പ്രതിരോധത്തിന് ശേഷം ഇന്ത്യ വീണു; ഓസ്ട്രേലിയയ്ക്ക് 173 റൺസ് ലീഡ്

WTC Final 2023 : 71ന് നാല് എന്ന നിലയിൽ തകർന്ന ഇന്ത്യയെയാണ് റഹാനെയും ജഡേജയും താക്കൂറും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഓസ്ട്രേലിയയ്ക്കെതിരെ ഫോളോ-ഓൺ ഒഴിവാക്കിയത്

Written by - Jenish Thomas | Last Updated : Jun 9, 2023, 07:29 PM IST
  • 89 റൺസെടുത്ത രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ
  • ഷാർദുൽ താക്കൂറിന് അർധ-സെഞ്ചുറി
  • രാഹനെയും താക്കൂറും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു
  • ഓസീസ് നായകൻ പാറ്റ് കമിൻസ് മൂന്ന് വിക്കറ്റ് നേടി
WTC Final 2023 : രഹാനെ-താക്കൂർ പ്രതിരോധത്തിന് ശേഷം ഇന്ത്യ വീണു; ഓസ്ട്രേലിയയ്ക്ക് 173 റൺസ് ലീഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 173 റൺസിന്റെ ലീഡ്. ഒരുഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിനെ പിടിച്ച് നിർത്തിയത് അജിങ്ക്യ രഹാനെയും രവിന്ദ്ര ജഡേജയും ഷാർദുൽ താക്കൂറും ചേർന്ന് നടത്തിയ ഇന്നിങ്സാണ്. നാല് വിക്കറ്റ് നഷ്ടത്തിൽ 71 എന്ന നിലയിൽ തകർന്ന ഇന്ത്യൻ സ്കോർ ബോർഡ് 300ന്റെ അരികലേക്കെത്തിച്ചത് അവസാനം രഹാനെ-താക്കൂറും നിർമിച്ച പ്രതിരോധമായിരുന്നു. ഇരവരും ചേർന്ന് ഓവലിൽ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 469 റൺസ് ലക്ഷ്യം പിന്തുടർന്ന് ഇന്ത്യയുടെ ഇന്നിങ്സ് 296 അവസാനിക്കുകയായിരുന്നു. 89 റൺസെടുത്ത റഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അർധ സെഞ്ചുറി നേടിയ ഷാർദുൽ താക്കൂറും 48 റൺസെടുത്ത ജഡേജയും ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. ഓവലിൽ തുടർച്ചയായി ഇത് മൂന്നാം തവണയാണ് താക്കൂർ അർധ സെഞ്ചുറി നേടുന്നത്. അതേസമയം അഞ്ച് റൺസ് മാത്രമെടുത്ത കെ.എസ് ഭരത് വീണ്ടും നിരാശപ്പെടുത്തി.

ALSO READ : Disney Plus Hotstar : 'ജിയോ എഫെക്ട്'; ലോകകപ്പും ഏഷ്യ കപ്പും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യമായി സംപ്രേഷണം ചെയ്യും

ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് നേടി. പേസർമാരായ മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും, കമാറൂൺ ഗ്രീനും ഇരണ്ട് വിക്കറ്റുകൾ വീതം നേടി. നഥാൻ ലിയോൺ ആണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും സെഞ്ചുറി ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യക്കെതിരെ 469 റൺസെടുത്തത്. ഇരുവരും ചേർന്ന് 300 ഓളം റൺസിന്റെ കൂട്ടുകെട്ട് ഓവലിൽ സൃഷ്ടിച്ചു. സ്മിത്തും ഹെഡും പുറത്തായതിന് പിന്നാലെ ഓസീസിന്റെ ബാറ്റ്‌സ്മാന്‍ തുടരെ കൂടാരം കയറി. 48 റണ്‍സ് നേടിയ അലക്‌സ് ക്യാരിയ്ക്ക് മാത്രമാണ് രണ്ടാം ദിനത്തില്‍ പിടിച്ചു നില്‍ക്കാനായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. മുഹമ്മദ് ഷമിയും ഷാദുൽ താക്കൂറും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. ജഡേജയ്ക്കാണ് മറ്റൊരു വിക്കറ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News