കോട്ടയം: എൻഎസ്എസിൽ രഹസ്യമായിരുന്ന ഭിന്നതകൾ മറ നീക്കി പുറത്ത്. വെള്ളിയാഴ്ച ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിനിധി സഭയില്‍ നിന്ന്  ആറ് ഡയറക്ടര്‍മാര്‍ ഇറങ്ങിപ്പോയി. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോകുന്നതെന്ന് ഇവർ  പിന്നീട് പറഞ്ഞു. പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കലഞ്ഞൂർ മധുവിനെ ഒഴിവാക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് മധുവിനെതിരെ  നടപടിയെടുത്ത തെന്ന്  ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ്  അംഗവും അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധു ഉൾപ്പടെ ആറ് ഡയറക്ടർമാരാണ് പ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. എന്‍ എസ് എസ്സില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും ജനറൽ സെക്രട്ടറി സ്കുമാരൻ നായർക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമേ സംഘടനയിൽ നിലനിൽക്കാൻ കഴിയുകയുള്ളൂ എന്നും യോഗത്തിൽ നിന്നു ഇറങ്ങി പോയവരുടെ നിലപാട്.


അതേ സമയം മധുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കി. പ്രതിനിധി സഭയിൽ നിന്ന് മധുവിനെ ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു.. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് മധുവിന് പുറത്തു പോകേണ്ടി വന്നതെന്ന് സുകുമാരന്‍ നായർ പറഞ്ഞു. 


ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയെന്നതാണ്. എന്നാൽ, സമുദായത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം മറുപടി നൽകി. അതേ സമയം പുതിയ
 പ്രതിനിധി സഭയിലേക്ക് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ യെ ഉൾപ്പെടുത്തി. തന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് പുതിയ നിയോഗത്തെ കാണുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.