തിരുവനന്തപുരം: നേതാജിപുരത്ത് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. 30 ഓളം വരുന്ന ഗുണ്ടാ സംഘമാണ് നേതാജിപുരം സ്വദേശി നഹാസിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. വീടിനു മുന്നിൽ വച്ചിരുന്ന രണ്ട് സ്കൂട്ടറുകൾ തല്ലി തകർത്തു. സംഘത്തിൽ കൊലക്കേസ് പ്രതിയും ഉൾപ്പെടുന്നു. തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടടുത്ത വീടിന്റെ ഗേറ്റും അക്രമിസംഘം ചവിട്ടി പൊളിച്ചു. ഇന്നലെ രാത്രി 8.30ഓടെ നേതാജിപുരം സൊസൈറ്റി ജം​ഗ്ഷനിൽ തുടങ്ങിയ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അക്രമി സംഘം ആദ്യം  നഹാസിന്റെ കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചു. പിന്നീട് സംഘമായി എത്തിയ അക്രമികൾ നഹാസിന്റെ വീട്ടിൽ എത്തി രണ്ട് സ്കൂട്ടർ അടിച്ചു തകർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൈക്ക് ഗുരുതരമായി പരിക്കേറ്റ നഹാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. വീട്ടിലെത്തിയ അക്രമസംഘം നഹാസിന്റെ ഭാര്യ ഷിജി (41), മകൾ അസ്ന നഹാസ് ( 21) എന്നിവരെ അസഭ്യം പറഞ്ഞു കൊണ്ട് വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറാൻ ശ്രമിക്കുകയും ചെയ്തു. കൂട്ടത്തോടെ വീടിനുമുന്നിൽ അക്രമികളെ കണ്ടതും വീട്ടുകാർ കതകടയ്ക്കുകയായിരുന്നു. നഹാസിന്റെ സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യം ചെയ്തതിനാണ് നഹാസിനെയും ഇവർ അടിച്ചെതെന്നാണ് വീട്ടുകാർ പറയുന്നത്.


Also Read: Murder Attempt: വിവാഹ വാഗ്ദാനം നല്‍കി പീഡനം, ബന്ധത്തിൽ നിന്നും പിന്മാറിയതോടെ വെട്ടിവീഴ്ത്തി


ഓഗസ്റ്റ് ഏഴിനായിരുന്നു രാജുവിന് നേരെ ആക്രമണം ഉണ്ടായത്. നേരത്തെ യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്, പപ്പടം കുട്ടൻ എന്ന ശ്യാം എന്നിവർ ചേർന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടുകാർ പറഞ്ഞു. പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.