തിരുവനന്തപുരം: പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ടാനച്ഛന് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. കാട്ടാക്കട വിളപ്പിൽശാല ഇഎംഎസ് അക്കാദമിക്ക് സമീപം താമസിക്കുന്ന 39 വയസ്സുള്ള രാജേഷിനെയാണ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം.


COMMERCIAL BREAK
SCROLL TO CONTINUE READING

പിഴ ഒടുക്കിയിയില്ലെങ്കിൽ അഞ്ച് മാസം അധിക തടവുകൂടി അനുഭവിക്കണം. 2018 ഫെബ്രുവരി 20ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഉറങ്ങുന്ന സമയത്താണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി അമ്മയോട് ഈ വിവരം അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു.


ALSO READ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ്


മുൻപും പല തവണ പ്രതി ഇത്തരം കൃത്യം ചെയ്യുന്നതിന് ശ്രമിച്ചിരുന്നതായി അതിജീവിത കോടതിയിൽ മൊഴി നൽകി. അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രേസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.


പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകൾ കോടതിയിൽ ഹാജരാക്കി. വിളപ്പിൽശാല സബ് ഇൻസ്പെക്ടർ ആയ കെ.കണ്ണൻ, വി.ഷിബു എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.