7th Pay Commission Latest Update : കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വരും വർഷങ്ങളിൽ കാത്തിരിക്കുന്നത് വൻ ശമ്പള വർധനവ്. നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ക്ഷാമബത്ത (ഡിഎ) ഉയർത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് നൽകുന്നത്. ക്ഷാമബത്തയ്ക്ക് പുറമെ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെറ്റ് ഫാക്ടറിൽ മാറ്റം വരുത്തുക, ഭവന വായ്പ അലവൻസ് (എച്ച്ആർഎ) പുനർമൂല്യനിർണയിക്കുക എന്നിവയിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വരും നാളുകളിൽ വൻ ശമ്പള വർധനവ് ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിഎ വർധനവ്


രാജ്യത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് നിർണയിക്കുന്നത്. ഈ വർഷം ജനുവരിയിൽ നാല് ശതമാനം ക്ഷാമബത്തയാണ് കേന്ദ്രം സർക്കാർ ജീവനക്കാർക്കായി ഉയർത്തിയത്. ഇനി ജൂലൈ മാസത്തിലാണ് അടുത്ത ഡിഎ വർധനവുണ്ടാകുക. അതേസമയം എല്ലാവരിലും ഉണ്ടാകാൻ സാധ്യതയുള്ള സംശയമാണ് എത്രത്തോളം ശമ്പള വർധനവാകും ജൂലൈയിലെ ഡിഎ വർധനവിലൂടെ ലഭിക്കുക എന്നാണ്.


പണപ്പെരുപ്പം നിരക്കിന്റെ (എഐസിപിഐ) അടിസ്ഥാനത്തിലാണ് ക്ഷാമബത്ത വർധന നിർണയിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഡിഎയുടെ സ്കോർ 133.3 പോയിന്റായി. അതായത് 44.46 ശതമാനം ഡിഎ വർധനവ് ഇതിനോടകം നടന്നു. ഇത് മാർച്ച് മാസത്തിലെ കണക്കാണ്. ഏപ്രിൽ മാസത്തിലെ കണക്ക് ഈ മാസം (മെയ്) പുറത്ത് വിടും. ബിസിനെസ് മാധ്യമങ്ങൾ നൽകുന്ന സൂചകൾ പ്രകാരം ഏപ്രിൽ മാസത്തിൽ ഡിഎ സ്കോറിൽ വലിയ വർധനവുണ്ടാകാനാണ് സാധ്യത. ശമ്പള വർധനവ് ഉണ്ടായില്ലെങ്കിലും ഡിഎ സ്കോർ ഉയരും. അതിനാൽ ഡിഎ 45 ശതമാനമാകും. ശേഷം മെയ്, ജൂൺ മാസത്തിൽ കണക്ക് വന്നതിന് പിന്നാലെയാകും കേന്ദ്രം ജൂലൈ മാസത്തിലെ ക്ഷാമബത്ത വർധനവ് നിർണയിക്കുക.


ALSO READ : ITR-2 Offline Form : ആദായ നികുതി റിട്ടേൺ ഇ-ഫയലിങ്ങിനുള്ള ഐടിആർ-2 ഓഫ്ലൈൻ ഫോം എവിടെ ലഭിക്കും? ചെയ്യേണ്ടത് ഇത്രമാത്രം


നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് 42 ശതമാനം ഡിഎയാണ്. ഇനിയും ഒരു വർധനവ് (ജൂലൈ മാസത്തിൽ), നാല് ശതമാനമായി ഉയർന്നാൽ ക്ഷാമബത്ത് 46 ശതമാനമാകും. ഇതെ തുടർന്ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കാത്തിരിക്കുന്ന വൻ ശമ്പള വർധനവായിരിക്കും. അതിനായി ജൂലൈ മാസത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടതാണ്. ജൂൺ മാസത്തിലെ ഡിഎ സ്കോറിന്റെ കണക്കും കൂടി പുറത്ത് വന്നാലെ ക്ഷാമബത്ത എത്രത്തോളം വർധിക്കുമെന്നതിൽ ഒരു ചിത്രം തെളിയു.


ഫിറ്റ്മെന്റ് ഫാക്ടറിന്റെ വർധന


ഏഴാം ശമ്പള കമ്മീഷൻ പ്രകാരം സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണിയിക്കുന്ന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടർ. നിലവിൽ 2.57 ആണ് ജീവനക്കാരുടെ ഫിറ്റ്മെറ്റ് ഫാക്ടർ. ഈ കണക്കിന്റെ അടിസ്ഥാനത്തിൽ ലെവൽ 1 ജീവനക്കാർക്ക് ലഭിക്കുന്നത് 18,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഈ ഫിറ്റ്മെറ്റ് ഫാക്ടർ വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ ജീവനക്കാരുടെ സംഘടനയിൽ നിന്നും വലിയ തോതിലാണ് ഉയർന്നിരിക്കുന്നത്. മൂന്ന് മുതൽ 3.67 തോതിലേക്ക് ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിന്റെ അടിസ്ഥാത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനിയും വർധിക്കുന്നതാണ്.


അടിസ്ഥാന ശമ്പളം വർധിക്കും


നിലവിലെ പണപ്പെരുപ്പത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർധനയ്ക്കാണ് സാധ്യത. നിലവിലെ നിരക്ക് അനുസരിച്ച് 2024 ജനുവരിയിൽ ക്ഷാമബത്ത 50 ശതമാനമായി ഉയർന്നേക്കും. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം അങ്ങനെ 50 ശതമാനമായാൽ ഡിഎ പൂജ്യമാക്കി കണക്കാകും. തുടർന്ന് ഡിഎ വർധനവ് പൂജ്യത്തിൽ നിന്നാരംഭിക്കും. 50 ശതമാനം വരെ ഉയർന്ന ഡിഎ വർധനവ് അടിസ്ഥാന ശമ്പളത്തിനോടൊപ്പം ചേർക്കും. അങ്ങനെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 2024 ജനുവരിയോടെ വർധിക്കാന്നാണ് സാധ്യത.


എച്ച്ആർഎയുടെ പുനർമൂല്യനിർണയം


50 ശതമാനം ഡിഎ ആയാൽ അടിസ്ഥാന ശമ്പളം ഉയരുന്നത് പോലെ എച്ച്ആർഎയിലും വർധനവുണ്ടാകുന്നതാണ്. ഡിഎ 50 ശതമാനമായാൽ മൂന്ന് ശതമാനം എച്ച്ആർഎയാണ് വർധിക്കുക. നിലവിൽ എക്സ്, വൈ, സെഡ് വിഭാഗങ്ങളായി തിരിച്ച് 27, 18, 9 ശതമാനം എന്നിങ്ങിനെയാണ് എച്ച്ആർഎ നൽകുന്നത്. ഡിഎ 25 ശതമാനമായപ്പോഴാണ് എച്ച്ആർഎ 27,18, 9 എന്നിങ്ങിനെ ഉയർത്തിയത്. ക്ഷാമബത്ത 50 ശതമാനമാകുമ്പോൾ എച്ച്ആർഎയിൽ അടുത്ത വർധനവ് ഉണ്ടാകും. എക്സ് വിഭാഗത്തിൽ മൂന്ന് ശതമാനം ഉയർന്ന് 30 ശതമാനമാകും. രണ്ട് ശതമാനമാണ് വൈ വിഭാഗത്തിൽ ഉയരുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ എച്ച്ആർഎ 18ൽ നിന്നും 20 ശതമാനമാകും. സെഡ് വിഭാഗത്തിൽ ഒരു ശതമാനം ഉയർന്ന് പത്ത് ശതമാനമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.