രാജ്യത്തിന്റെ വളർച്ചയ്ക്കായി കൂടുതൽ വ്യവസായ സംരംഭങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാൽ ഇവയ്ക്കെല്ലാം വിലങ്ങ് തടിയാകുന്നത് വാണിജ്യ മേഖലയിൽ നിലനിൽക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളുമാണ്. ഇവയെല്ലാം ഒന്ന് പരിഹരിച്ച് രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ കണക്കുകൾ പ്രകാരം രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ 21,134 കാരണങ്ങൾ കൊണ്ട് ഒരു സംരംഭകന് ജയിൽ ശിക്ഷ വാങ്ങി നൽകാൻ സാധിക്കുമെന്ന് ഒരു ഗവേഷണ സംഘം നടത്തിയ പഠനത്തിൽ പറയുന്നത്. രാജ്യത്തെ വാണിജ്യ മേഖലയിൽ 69,233 നിയമ നിയന്ത്രണങ്ങളാണുള്ളത്. അതിൽ 21,134 എണ്ണം ജയിൽ ശിക്ഷ ലഭിക്കാവുന്നതാണെന്നാണ് ടീം ലീസ് റെഗ്ടെക്കും ഡൽഹി ആസ്ഥനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ തിങ്ക് ടാങ്ക് ഒബ്സെർവെർ റിസേർച്ച് ഫൌണ്ടേഷനും ചേർന്ന് നടത്തിയ 'ജയിലിഡ് ഫോർ ഡൂയിങ് ബിസിനെസ്' പഠനത്തിൽ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടത്തരം ചെറുകിട വ്യവസായ മേഖലയിലാണ് ഈ നിയന്ത്രണങ്ങൾ പ്രധാനമായും ഒരു ബാധ്യതയായി മാറുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നത്. 150 ഓളം ജീവനക്കാർ വരുന്ന ഒരു ഇടത്തരം ചെറുകിട സംരംഭങ്ങളെ ബാധിക്കുന്നത് 500 മുതൽ 900 വരെയുള്ള നിയമനിയന്ത്രണങ്ങളാണ്. ഇവ കണക്ക് കൂട്ടിയാൽ പ്രതിവർഷം 12-18 ലക്ഷം രൂപ ചിലവാകേണ്ടി വരും. ഇത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരഭങ്ങളെയും വലിയതോതിലാണ് ബാധിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്.


ഒറ്റ വാക്കിൽ പറഞ്ഞാൽ ഇത്തരത്തിൽ നിയന്ത്രണങ്ങളിലൂടെ ഉണ്ടാകുന്ന ബാധ്യതയുടെ കണക്ക് വിവിധ മന്ത്രാലയത്തിന്റെയും ഡിപ്പാർട്ട്മെന്റുകളുടെ ഷെൽഫുകളിലോ പിന്നാമ്പുറങ്ങളിലോ കാണൂ. കഴിഞ്ഞ ഏഴ് വർഷത്തെ കണക്കുകൾ  ഏഴ് ഡൊമോനുകളായി തരംതിരിക്കും. തൊഴിലാളികൾ, ധനകാര്യവും നികുതിയും, പരിസ്ഥിതി, ആരോഗ്യവും സുരക്ഷയും, സെക്രട്ടറിതലം, വാണിജ്യം, വ്യവസായം പിന്നൊ പൊതുവായിട്ടുള്ളതും.


ഇത്തരത്തിലുള്ള അമിത നിയന്ത്രണങ്ങൾ ആഗോളതലത്തിൽ അഴിമതി വഴി വെക്കുകയാണ്. കൂടാതെ തൊഴിൽ സാധ്യതയ്ക്ക് മങ്ങൾ ഏൽപ്പിക്കുകയും ഒപ്പം നീതിയെ വിഷലിപ്തമാക്കുന്നുയെന്ന് ടീം ലീസിന്റെ വൈസ് ചെയർമാൻ മനീഷ് സഭർവാൾ പറഞ്ഞു. 


ALSO READ : ​Go First: ഗോ ഫസ്റ്റ് ഉടൻ പറക്കില്ല; ജൂൺ 28 വരെയുള്ള ഫ്ലൈറ്റുകൾ റദ്ദാക്കി


നിയമനിർമ്മാണ പ്രക്രിയയിൽ ജയിൽവാസത്തിന് ആനുപാതികമല്ലാത്ത ശ്രദ്ധ പല നിയമനിർമ്മാണങ്ങളിലും നിരീക്ഷിക്കാനാകുമെന്ന് റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാം - നാല് മാസത്തിലൊരിക്കൽ കക്കൂസുകളും മൂത്രപ്പുരകളും വെള്ളപൂശാതിരിക്കുന്നതിന് സമാനമായി. നിലവിൽ, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങൾക്ക് അവരുടെ ബിസിനസ്സ് നിയമങ്ങളിൽ 1,000-ലധികം തടവ് വ്യവസ്ഥകളുണ്ട്.


ബിസിനസ്സ് നിയമങ്ങളുടെ ആധിക്യം യുക്തിസഹമാക്കാൻ റിപ്പോർട്ട് വാഗ്ദാനം ചെയ്ത പത്ത് ശുപാർശകളിൽ, ക്രിമിനൽ ശിക്ഷകൾ സംയമനത്തോടെ ഉപയോഗിക്കുകയും ഒരു റെഗുലേറ്ററി ഇംപാക്ട് അസസ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നത് നയ പരിഷ്‌കരണത്തിന്റെ അടിത്തറയിടുമെന്ന് അത് പറഞ്ഞു. കൂടാതെ, തടവ് വ്യവസ്ഥകൾ യുക്തിസഹമാക്കാൻ ശുപാർശ ചെയ്തു. ഉദാഹരണത്തിന്, ജീവഹാനി, പരിസ്ഥിതി നാശം, നികുതിവെട്ടിപ്പ് എന്നിവയുൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെയുള്ള മനഃപൂർവമായ ലംഘനങ്ങൾക്ക് തടവുശിക്ഷ നിലനിർത്തുമ്പോൾ നടപടിക്രമങ്ങളിലെ വീഴ്ചകളിൽ നിന്നും അശ്രദ്ധമായ വീഴ്ചകളിൽ നിന്നും ക്രിമിനൽ വൽക്കരിക്കുന്നത് നീക്കം ചെയ്യുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.